മംഗലാപുരം: കര്‍ണ്ണാടകത്തിലെ ഷിമോഗയില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമം. കലാപം അഴിച്ചുവിട്ട പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. ഇതേത്തുടര്‍ന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ സ്ഥാപക നേതാവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ആഘോഷത്തിലും റാലിയിലും പങ്കെടുത്തവര്‍ വാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. കടകളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ത്തു.
കഴിഞ്ഞ രാത്രി ഷിമോഗയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭദ്രാവതിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
വിശ്വനാഥന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഷിമോഗയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിശ്വനാഥന്. ബൈക്കില്‍ ഉണ്ടായിരുന്ന രണ്ടു പേര്, വിശ്വനാഥനെ രക്ഷിക്കാനെത്തിയെങ്കിലും ഭീകരര്‍ അവരെയും വെട്ടി. പരിക്കേറ്റെങ്കിലും വിശ്വനാഥനെ ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ക്കായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ മരണമടഞ്ഞു. മറ്റു രണ്ടു പേര്‍ക്കും സാരമായി പരിക്കുണ്ട്.
സംഭവത്തെത്തുടര്‍ന്ന് സംഘര്‍ഷം പടര്‍ന്ന സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു ബൈക്കുകളും നൂറിലേറെ ഉന്തുവണ്ടികളും നിരവധി കടകളും കത്തിച്ചു. കാറുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: