മൈസൂര്‍: നിരവധി സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ച മൈസൂരുവിലെ ഫസ്റ്റ് ക്ലാസ് അഡിഷണല്‍ സെഷന് ജഡ്ജിന്റെ മുറി ഒമ്പത് മാസമായി പൂട്ടിക്കിടക്കുന്നു.
പ്രേതബാധ ആരോപിച്ച് മാസങ്ങളായി മുറി അടച്ചിട്ട നിലയിലാണ്. കഴിഞ്ഞ മെയ് മാസം മുതല്‍ അടഞ്ഞുക്കിടക്കുന്ന മുറിയില്‍ ഇപ്പോള്‍ പൊട്ടിയ കസേരകളും മേശകളും കൂട്ടിയിട്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഈ കോടതിയിലെ ജഡ്ജി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് കോടതി മുറിയ്ക്ക് പ്രേതബാധയുണ്ടെന്ന പ്രചാരണം തുടങ്ങിയത്. പ്രേതകഥകള്‍ വ്യാപകമായതോടെ മെയില്‍ കോടതി മുറി അടച്ചിട്ടു.
പ്രത്യേക പൂജാകര്‍മ്മങ്ങള്‍ നടത്തിയതിനുശേഷം മാത്രമേ മുറി തുറക്കാവൂ എന്ന ജ്യോതിഷവിധിയും അതിനിടെ ഉണ്ടായി. ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ ബാര്‍ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചാരിപ്പിച്ചവര്ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: