വിവാദ വ്യവസായി നിസാമിനെതിരെയുള്ള രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പാക്കിയതില്‍ പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി ആസിഫ് അലി.കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാദിയും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് പ്രൊസിക്യൂഷന് നിലപാടെടുത്തത്.
വേലൂര്‍ സ്വദേശി ഷംസുദ്ദീനെ വീട് കയറി ആക്രമിച്ച കേസും നിസാമിന്റെ സഹോദരന്റെ ഭാര്യ നല്കിയ കേസുമാണ് ഒത്തുതീര്‍പ്പാക്കിയതെന്നും ആസിഫലി പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം നിസാമിനെതിരെ കേസെടുക്കുന്നതിന് ഈ കേസുകള്‍ തടസ്സമല്ലെന്നും ആസിഫലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: