ബംഗളൂരു: ഹൊസൂര്‍ തീവണ്ടി അപകടവുമായി ബന്ധപ്പെട്ടു റെയില്‍വേ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. റെയില്‍വേ സുരക്ഷാ കമ്മീഷര്‍ എസ് കെ മിത്തലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അമിതവേഗമോ എന്ജിന് തകരാറോ ആയിരിക്കാം അപകടത്തിന് കാരണമായതെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എഞ്ചിന് തകരാറോ ലോക്കോ പൈലറ്റ് വേഗം കൂട്ടിയതോ ആകാം അപകടകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാളത്തില്‍ പാറക്കല്ല് വീണ് അപകടമുണ്ടായെന്ന റെയില്‍വേ മന്ത്രിയുടെ ആദ്യത്തെ റിപ്പോര്‍ട്ട് തള്ളി കളയുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ എസ്കെ മിത്തല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പാറക്കല്ലുകള്‍ വീണതല്ല അുപകടത്തിന് കാരണമെന്ന് കണ്ടെത്തിയത്. പെട്ടെന്നുള്ള ബ്രേക്കിംഗില്‍ ട്രെയിനിന്റെ ഡി എട്ട്, ഡി ഒമ്പത് കോച്ചുകള്‍ പരസ്പരം ഇടിച്ചുകയറുകയായിരുന്നു.
എന്തുകാരണത്താലാണ് ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതെന്നു വ്യക്തമായിരുന്നില്ല. ട്രെയിനില്‍ ഘടിപ്പിച്ചിരുന്നത് കാലപ്പഴക്കം ചെന്ന കോച്ചുകളാണെന്നും ആരോപണമുണ്ടായിരുന്നു..
കഴിഞ്ഞ വെള്ളിയാഴ്ചയാണു ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ ഹൊസൂറിനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ചു മലയാളികളടക്കം ഒന്‍പതു പേര് മരിക്കുകയും രണ്ടു വിദേശികളടക്കം 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: