മുംബൈ : മൂംബൈ സ്വദേശിയായ ബില്‍ഡറെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നേതാവ് അബു സലീം കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കേസ് പരിഗണിച്ച ടാഡ കോടതിയാണ് തെറ്റുകാരനെന്നു ഉത്തരവിട്ടത്.
മൂബൈ ജുഹുവിലെ ബംഗ്ലാവില്‍1995 മാര്‍ച്ച് ഏഴിനാണ് ജെയിന് വെടിയേറ്റു മരിക്കുന്നത്. സ്ഥലം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ്് വെടിവെപ്പില്‍ കലാശിച്ചത്.കൃത്യം നടന്ന് രണ്ടു ദശാബ്ദത്തിനുശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നത്.
കൊലപാതകത്തിനുശേഷം പോര്‍ച്ചുഗലിലേക്ക് കടന്ന അബുസലീമിനെ 2002ല്‍ പോര്‍ച്ചുഗല്‍ പോലീസാണ് അറസ്റ്റ്് ചെയ്തത്. 2005 നവംബര്‍ 11 നാണ്് സലീമിനെ ഭാരതത്തിനു കൈമാറിയത്. അതിനുശേഷം ആര്‍തര്‍ റോഡ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞുവരികയാണ്.
ഈ കേസില്‍ ബില്‍ഡര്‍മാരായ വീരേന്ദ്ര ഝാംബ്, മേഹ്ന്തി ഹസ്സന് എന്നിവരും വിചാരണ നേരിടുന്നുണ്ട്. 1993ലെ മുംബൈ സ്ഫോടന പരമ്പരയിലും സലീമിനു പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അബു സലീമിനെതിരെ നിരവധിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: