ന്യൂദല്‍ഹി: സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് (സിവിസി) കഴിഞ്ഞവര്‍ഷം അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 63,000ത്തിലധികം പരാതികള്‍ ലഭിച്ചതായി സിവിസി വൃത്തങ്ങള്‍ പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 79 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
2013ല്‍ 35,332 പരാതികളായിരുന്നെങ്കില് 2014ല്‍ 63,288 ആയി ഇത് ഉയര്‍ന്നു. ഇതില്‍ പരാതിക്കാരന്റെ പേരില്ലാത്ത ധാരാളം പരാതികളുമുണ്ട്.
കേന്ദ്രമന്ത്രാലയങ്ങളെക്കുറിച്ചും വിവിധ വകുപ്പുകളെക്കുറിച്ചുമാണ് പരാതികളിലേറെയും. വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ പലതിനും നടപടികള്‍ വേണ്ടിവന്നില്ല. ഓരോ വര്‍ഷവും പരാതികളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: