ന്യൂദല്‍ഹി: വോട്ടര്‍മാരുടെ ഫോട്ടോ തരിച്ചറിയല്‍ കാര്‍ഡിനെ തെരഞ്ഞെടുപ്പ് കമ്മീഷന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു. 84കോടി വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇപ്പോള്‍ ഭാരതത്തിലുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 74 കോടി തിരിച്ചറിയല്‍ കാര്ഡുകളെയുള്ളു. അതിനര്‍ത്ഥം പത്ത്കോടി വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്നാണ്, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ്. ബ്രഹ്മ പറഞ്ഞു.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി രാജ്യത്തെ 676 ജില്ലകളില്‍ അടുത്തമാസം ഒന്നിന് ആരംഭിക്കും. പദ്ധതി ആഗസ്റ്റ് 15ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വോട്ടേഴ്സ് കാര്‍ഡ് വോട്ടിങിനെ അടിസ്ഥാനമാക്കിയാണ് ആധാറിനെ അടിസ്ഥാനമാക്കിയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം കേന്ദ്ര സര്‍ക്കാരാണ് ചെയ്യേണ്ടത്. ഭരണഘടനയുടെ ഭാഗം 82, 170 അനുസരിച്ച് ആ അധികാരം കേന്ദ്രസര്‍ക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരിക്കും മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: