ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ ടിവി ചാനലുകാരും മറ്റുമാധ്യമങ്ങളും ബിജെപിയെ തോല്പിക്കണമെന്ന വാശിയോടെയാണെന്നു തോന്നുന്നു അഭിപ്രായ സര്‍വ്വേ ഫലങ്ങളും മറ്റും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്.
അവിടെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജനങ്ങള്‍ തെരഞ്ഞെടുത്തു. കേവലഭൂരിപക്ഷത്തിന് രണ്ടോ മൂന്നോ സീറ്റ് കുറവ്. അന്നും അവിടത്തെ മാധ്യമങ്ങളും ചാനലുകളും കൊട്ടിഘോഷിച്ചത് അരവിന്ദ് കേജ്രിവാളും ആംആദ്മിയും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നായിരുന്നല്ലോ.
ബിജെപി നിയമസഭയില്‍ ഭൂരിപക്ഷം തികയാത്തതിനാല്‍ ഭരണമേല്ക്കാതെ മാറിനിന്നു. ഈസമയം കേജ്രിവാള് മാന്യനായിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നത് ഇതാണ്. നിങ്ങള്‍ (ബിജെപി) വലിയ ഒറ്റകക്ഷിയാണ്. ജനങ്ങള്‍ക്ക് ഏറ്റവും നല്ല ഭരണം നല്കാമെങ്കില് ഞങ്ങള്‍ നിങ്ങളെ പിന്തുണക്കാം. ഈസമയം കേജ്രിവാള് അല്പനായിമാറി. കേജ്രിവാള് ഒരുസ്വപ്നജീവിയാണ്. ഒട്ടുംകഴിവില്ലെങ്കിലും ദല്‍ഹിയിലെ മുഖ്യമന്ത്രിയായി വിലസാമെന്ന് അയാള്‍ സ്വപ്നം കണ്ടു.
നിയമസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും അഴിമതിയുടെ സന്താനങ്ങളായ കോണ്‍ഗ്രസുമായി സന്ധിചെയ്തു.
അഴിമതിക്കാരെ രക്ഷപ്പെടുത്തികൊള്ളാമെന്ന ധാരണയോടെ ദല്‍ഹിയില്‍ ഭരണം തുടങ്ങി. ദീര്‍ഘവീക്ഷണമുള്ള ഒരുഭരണാധികാരിക്ക് ചെയ്യാന്കൊള്ളാത്ത പല ഭരണപരിഷ്കാരങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ച് ഭരണമൊഴിയുകയും ചെയ്തു. ഇതിനിടെ താന്‍ ഭാരതത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവാണെന്ന ധാരണയില്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ വരാണസിയില്‍ പോയി നരേന്ദ്രമോദിക്കെതിരെ മത്സരിച്ചു. ഇവിടെയും ചാനലുകാരും മറ്റുമാധ്യമങ്ങളും മറ്റേതോ ഏജന്‍സികളുംകൂടി നരേന്ദ്രമോദിക്കെതിരെ പ്രചാരണം നടത്തി. നരേന്ദ്രമോദി മൂന്നാം സ്ഥാനത്ത് പോകുമെന്ന് വാര്‍ത്തകള്‍ ചമച്ചു. എന്നാല്‍ വാരാണസിയില്‍ അല്പനും അഹങ്കാരിയുമായ കേജ്രിവാള് തോറ്റുതുന്നംപാടി. ജനങ്ങള്‍ക്ക് മനസ്സിലായി വരാണസിക്കാര് നരേന്ദ്രമോദിയുടെ കൂടെയാണെന്ന്.
കേജ്രിവാള് മുഖ്യമന്ത്രിപദം രാജിവച്ചിട്ടാകണമായിരുന്നു വരാണസിയില്‍ നരേന്ദ്രമോദിയെ തോല്പിക്കാന് മത്സരിക്കേണ്ടിയിരുന്നത്. അതദ്ദേഹം ചെയ്തില്ല. വരാണസിയിലും ദല്‍ഹിയിലെ എല്ലാസീറ്റിലും തോറ്റിട്ടും മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമില്ല. ഇതാണ് കേജ്രിവാള്. ഇങ്ങനെയൊരാളെ ദല്‍ഹി നിവാസികള്‍ പിന്തുണക്കുമോയെന്ന് കാത്തിരുന്നുകാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: