ന്യൂദല്‍ഹി: മൂന്നു മാസം മുമ്പ് രേഖാമൂലം കിട്ടിയ ആരോപണത്തിനും അഞ്ചു ദിവസം മുമ്പ് പരസ്യമായ ആക്ഷേപത്തിനും ഒടുവില്‍ ദുര്‍ബലമായ മറുവാദവുമായി രാഹുല്‍ ഗാന്ധി. മുന്‍ കോണ്‍ഗ്രസ് നേതാവായ ജയന്തി നടരാജന്, താന്‍ മന്ത്രിയായിരിക്കെ വകുപ്പില്‍ രാഹുല്‍ ഗാന്ധി അവിഹിതമായി ഇടപെട്ടുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയാണ് ഇപ്പോള്‍ രാഹുല്‍ പറയുന്നത്. അതുവഴി ആരോപണം ശരിവെക്കുകയാണ് ചെയ്യുന്നത്.
വനം സംരക്ഷിക്കാനും വനവാസികളെ രക്ഷിക്കാനും മാത്രമാണ് താന്‍ ജയന്തിയോട് ആവശ്യപ്പെട്ടതെന്ന് രാഹുല്‍ വിശദീകരിച്ചു. എന്നും അവഗണിക്കപ്പെട്ടവര്‍ക്കൊപ്പം നിലനിന്നിട്ടുണ്ടെന്നും ഇനിയും നിര്‍ഭയനായി അങ്ങനെ തുടരുമെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍, വിശദീകരണത്തിലുടെ ആരോപണം സമ്മതിക്കുകയാണ് രാഹുല്‍ ചെയ്തത്. വിശദീകരണമാകട്ടെ വളരെ ദുര്‍ബലവും.
പാര്‍ട്ടി ഭാരവാഹിയും എംപിയും മാത്രമായ രാഹുല്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിക്കു നിര്‍ദ്ദേശം കൊടുക്കുകയും മന്ത്രാലയ തീരുമാനങ്ങളില്‍ സ്വാധീനവും സമ്മര്‍ദ്ദവും ചെലുത്തുകയും ചെയ്തുവെന്ന് സമ്മതിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ രാഹുലിന്റെ ഓഫീസ് ഇടപെട്ടെന്നും പല പ്രോജക്ടുകള്‍ക്കും അനുമതി കൊടുക്കാനും നിഷേധിക്കാനും രാഹുല്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടെന്നുമാണ് ജയന്തി നടരാജന് ആരോപിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജയന്തി 2014 നവംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് കത്തയക്കുകയും 2015 ജനുവരി 30-ന് പത്രസമേളനം നടത്തി വിശദീകരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: