തിരുവനന്തപുരം: ഇരുപത്തിയേഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡൈവിംഗ് ബോര്‍ഡില്‍ നിന്നും കേരളത്തിന് ഒരുതരി പൊന്ന്. കേരളത്തിന് വേണ്ടി സ്വര്‍ണം കൊയ്യാനുള്ള നിയോഗം മഹാരാഷ്ട്രക്കാരനും. പുരുഷന്മാരുടെ 10 മീറ്റര്‍ ഹൈബോര്‍ഡ് ഡൈവിംഗില്‍ ആതിഥേയരുടെ പെരുമയേറ്റി നാസിക്ക് സ്വദേശിയായ സിദ്ധാര്‍ത്ഥ് പര്‍ദേശി ജേതാവായി. 402.95 പോയിന്റാണ് സിദ്ധാര്‍ത്ഥ് നേടിയത്.
ദേശീയ റെക്കോര്‍ഡിന്റെ തിളക്കവും പൂനെയിലെ ആര്‍മി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കനക നേട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. 2007ല്‍ ഗുവാഹത്തി ഗെയിംസില്‍ മഹാരാഷ്ട്രയുടെ തുഷാര്‍ ഗീഥെ സ്ഥാപിച്ച 306.85പോയിന്റിന്റെ റെക്കോര്‍ഡാണ് സിദ്ധാര്‍ത്ഥിനു മുന്നില്‍ വഴിമാറിയത്. തുഷാര്‍ (321.15 പോയിന്റ്) ഇന്നലെ വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെട്ടു. സര്‍വീസസിന്റെ ഹേമന്ദ് ഇംഗ്ലണ്ട് സിങ്ങിനാണ് വെങ്കലം.
1987-ല്‍ തലസ്ഥാനനഗരി വേദിയായ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത് ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെയും ഇന്ത്യന്‍ ടീമിന്റെയും പരിശീലകനായ തിരുവനന്തപുരം തമ്പാനൂര്‍ മേട്ടുക്കട സ്വദേശി രവി ശേഖറാണെന്നതാണ് മത്സരഫലം സമ്മാനിച്ച അപൂര്‍വ്വതകളിലൊന്ന്. 486 പോയിന്റ് നേടിയ രവിശേഖറും റെക്കോര്‍ഡിന്റെ അക്കുറി മധുരം നുണഞ്ഞിരുന്നു. അന്ന് 10 ജമ്പ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആറെണ്ണം മാത്രമെന്നത് ഒരു വ്യത്യാസം.
മലയാളിയായ പരിശീലകനോടുള്ള കടപ്പാടാണ് സിദ്ധാര്‍ത്ഥിനെ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. നാല് വര്‍ഷമായി സിദ്ധാര്‍ത്ഥ് കേരളത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിനായി സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ദേശീയ ഗെയിംസ് ഡൈവിംഗില്‍ സംസ്ഥാനത്തിന്റെ ഏകതാരവും സിദ്ധാര്‍ത്ഥ് തന്നെ.
ഒമ്പതാം വയസില്‍ നാസിക്കിലെ ഒരു ക്ലബ്ബില്‍ നിന്ന് ആര്‍മി കോച്ചും തിരുവനന്തപുരം വെള്ളായണി സ്വദേശിയുമായ മനേഷാണ് സിദ്ധാര്‍ത്ഥിന്റെ പ്രതിഭയെ കണ്ടെത്തിയത്.
ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിച്ചെങ്കിലും 11-ാം സ്ഥാനമേ ലഭിച്ചുള്ളൂ. സബ് ജൂനിയര്‍, ജൂനിയര്‍ തലങ്ങളില്‍ ദേശീയ ചാമ്പ്യനായിരുന്നു സിദ്ധാര്‍ത്ഥ്. 2013ലെ സീനിയര്‍ നാഷണല്‍ മീറ്റില്‍ മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡില്‍ വെങ്കലവും നേടി. നാളെ മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിംഗിലും 7ന് ഒരു മീറ്റര്‍ പ്ലാറ്റ്ഫോം ഡൈവിംഗിലും സിദ്ധാര്‍ത്ഥ് മത്സരിക്കുന്നുണ്ട്. സഹോദരി സ്നേഹള്‍ പര്‍ദേശിയും ഇത്തവണ ദേശീയ ഗെയിംസില്‍ പങ്കെടുത്തു.
വനിതകളുടെ 75 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ കേരളത്തിന്റെ വെങ്കല മെഡല്‍ ജേത്രി അഞ്ജു മോള് ജോസഫിനോട് സ്നേഹള്‍ പരാജയപ്പെടുകയായിരുന്നു. ബജ്രംഗ് പര്‍ദേശി-രോഹിണി പര്‍ദേശി ദമ്പതികളുടെ മക്കളാണ് സിദ്ധാര്‍ത്ഥും സ്നേഹലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: