ഇടുക്കി:കുടുംബകലഹത്തെത്തുടര്‍ന്ന് പോലീസുകാരനെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്നു. കുളമാവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായിരുന്ന കരിപ്പലങ്ങാട് പാലോന്നിയില്‍ രാജു (46) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തില്‍ രാജുവിന്റെ ഭാര്യ സുജിതയുടെ ചേച്ചി സരസമ്മയെ കാഞ്ഞാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് കുളമാവ് പോലീസ് പറയുന്നതിങ്ങനെ: രാജു രണ്ട് വര്‍ഷം മുമ്പുവരെ കുളമാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് അമിത മദ്യപാനത്തെത്തുടര്‍ന്ന് ഇയാള്‍ ഡ്യൂട്ടിക്ക് ഹാജരാകാതായി. ഭാര്യ സുജിക്ക് കെഎസ്എഫിഇയില് ജോലിയുണ്ട്. ഈ വരുമാനത്തിലാണ് കുടുംബം പുലര്‍ത്തിയിരുന്നത്. രാജുവും സുജിയുമായി വഴക്ക് നിത്യസംഭവമായിരുന്നു. ശനിയാഴ്ച രാത്രി സുജിയെ രാജു ക്രൂരമായി മര്‍ദ്ദിച്ചു. കൈക്ക് മുറിവേല്‍ക്കുകയും ചെയ്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന സരസമ്മ വിറക് കമ്പിന് രാജുവിനെ അടിച്ചുവീഴ്ത്തി. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കറിക്കത്തിയെടുത്ത് വീണുകിടക്കുന്ന രാജുവിന്റെ കഴുത്ത് അറുക്കുകയായിരുന്നു.
രാജുവിന്റെ മൂത്തമകള്‍ രവീണയാണ് സംഭവം നാട്ടുകാരെ അറിയിക്കുന്നത്. നാട്ടുകാര്‍ കുളമാവ് പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി സരസമ്മയെ അറസ്റ്റുചെയ്തു.അറസ്റ്റിലായ സരസമ്മ 20 വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തി രാജുവിനും സുജിക്കുമൊപ്പം കഴിയുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാജു-സുജി ദമ്പതികള്‍ക്ക് പന്ത്രണ്ടുകാരി രവീണയെക്കൂടാതെ ഏഴുവയസുകാരി മിന്നുവെന്ന മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: