കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി വിധിപറയുന്നത് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താല്പര്യമില്ലെന്ന നിലപാടാണ് അറിയിച്ചത്.
ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് എറണാകുളം കുടുംബക്കോടതി ജഡ്ജി പി.മോഹന്‍ദാസ് അംഗീകാരം നല്കി. മകളുടെ സംരക്ഷണചുമതല പൂര്‍ണ്ണമായും ദിലീപിനായിരിക്കും.
മകളെ എപ്പോള്‍ വേണമെങ്കിലും മഞ്ജുവിന് കാണാമെന്നും ദിലീപ് വ്യക്തമാക്കി. ഇരുവരുടെയും സംയുക്ത വിവാഹമോചന ഹര്‍ജിയില്‍ വ്യാഴാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിധികേള്‍ക്കാന്‍ ഇരുവരും കോടതിയില്‍ എത്തിയില്ല. കഴിഞ്ഞ ജൂലൈ 24 നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. അന്നുതന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നു. കൗണ്‍സിലിങിന് ആറുമാസത്തിനുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നാണ് നിയമം.
കൗണ്‍സിലിംഗും മറ്റ് നടപടികളും പൂര്‍ത്തിയായെങ്കിലും പിരിയാനുള്ള തീരുമാനത്തില്‍ ഇരുവരും ഉറച്ചുനില്‍ക്കുകയായിരുന്നു. ആറു മാസം സാവകാശം നല്കിയ ശേഷമാണ് മോചനം അനുവദിച്ചത്. ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞുതാമസിക്കുന്ന ഇവര്‍ കഴിഞ്ഞ ജൂലായ് 24നാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
താനും ഭാര്യയും പിരിഞ്ഞുതാമസിക്കുകയാണെന്നും ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാവില്ലെന്നും ിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രശസ്തരായതിനാല്‍ രഹസ്യ വിചാരണ അനുവദിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. 1998 ഒക്ടോബര്‍ 20നാണ് ഇരുവരും വിവാഹിതരായത്.
തന്റെ കുഞ്ഞിന്റെ അമ്മ എന്ന നിലയില്‍ മഞ്ജു ഇനി നല്ല സുഹൃത്തായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കോടതിമുറിക്ക് പുറത്ത് ദിലീപ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: