ന്യൂദല്‍ഹി: കേരളത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.15 നാണ് കൂടിക്കാഴ്ച.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുക, കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി, റബര്‍ മേഖലയിലെ പ്രതിസന്ധി, മുല്ലപ്പെരിയാര്‍, വിഴിഞ്ഞം പ്രശ്നങ്ങള്‍ വിമാനത്താവളങ്ങളുടെ ഹബ്ബില്‍ കേരളത്തിന് പ്രാധാന്യം ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉന്നയിക്കും.
ഉച്ചയ്ക്ക് രണ്ടിന് ഇരുവരും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തും. ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയെ ധരിപ്പിക്കുനാണ് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ നേതൃത്വത്തിനു വീഴ്ചപറ്റിയെന്നു ആരോപണമുണ്ടായിരുന്നു. എന്നിവ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: