ഗാന്ധിനഗര്‍: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന് തിളങ്ങിയപ്പോള്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ടുപോയി.
സമ്മേളനത്തില്‍ പങ്കെുത്ത ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം വെറും ചടങ്ങായി. പ്രവാസികളെ അഭിസംബോധന ചെയ്യുന്നതിനു പകരം പ്രസംഗം വായിക്കുകയായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി. പണ്ട് പലതവണ പറഞ്ഞവ ആവര്‍ത്തിച്ചു എന്നു മാത്രം. എന്നാല്‍ ശിവരാജ് ചൗഹാന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെയ്തതും ഇനി ചെയ്യുന്നതുമായ കാര്യങ്ങള്‍ അക്കമിട്ടു നിരത്തി വിശ്വാസ്യതയും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുന്ന നിലയിലാണ് പ്രസംഗിച്ചത്.
ഉമ്മന്‍ചാണ്ടിക്കും ചൗഹാനും പുറമെ പ്രകാശ് സിംഗ് ബാദല്‍ (പഞ്ചാബ്), മനോഹര്‍ ലാല്‍ ഖട്ടാര്‍ (ഹരിയാന), രഘുവന്‍ ദാസ് (ഝാര്‍ഖണ്ഡ്), ആനന്ദി ബെന്‍ പട്ടേല്‍ (ഗുജറാത്ത്), ദേവേന്ദ്ര ഫട്നവിസ് (മഹാരാഷ്ട്ര), ലക്ഷ്മികാന്ത് പര്സേകര് (ഗോവ), എന്‍. ചന്ദ്രബാബു നായിഡു (ആന്ധ്രാപ്രദേശ്) എന്നിവര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ നിക്ഷേപക സാധ്യതകള്‍ അവതരിപ്പിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക ഭാഗധേയം രൂപപ്പെടുത്തുതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്ക് നല്‍കിക്കൊണ്ടുള്ള കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ കാലഘട്ടത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷനെ ‘നിതി ആയോഗ്’ ആയി പുനഃസംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭാരത സംസ്ഥാനങ്ങളിലെ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ എന്ന ചര്ച്ചാസമ്മേളനത്തില് ആദ്ധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഒട്ടനവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുതിന് അപ്പപ്പോള്‍ നയപരമായ തിരുത്തലുകള്‍ വരുത്തുന്നതിനാല്‍ പ്രത്യാശയ്ക്ക് വകയുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. ചുവപ്പുനാടകള്‍ മുറിച്ചുമാറ്റിയും തടസ്സങ്ങള്‍ നീക്കിക്കൊണ്ടും ഭാരതത്തില്‍ വ്യാപാരം നടത്താന്‍ ബുദ്ധിമുട്ടാണെന്ന ആഗോള കാഴ്ചപ്പാടിന് മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷീണം യത്നിച്ചുവരികയാണ്.
പ്രാദേശിക അസന്തുലിതാവസ്ഥകള്‍ മാറ്റി ഏവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വളര്‍ച്ചയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുതെന്നും രാജ്നാഥ് സിങ് പറഞ്ഞു. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടകം, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ പ്രത്യേക നിക്ഷേപ സംഗമങ്ങളും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: