ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നല്ല ദിവസങ്ങള്‍ വരവായി. രാജ്യത്തെ തൊഴിലില്ലായ്മക്ക് അറുതിവരുത്തി 2015 തൊഴില്‍ വര്‍ഷമായി മാറുകയാണ്. തൊഴില്‍ മഴ തന്നെയാണ് വരാന്‍ പോകുന്നത്. തൊഴില്‍ അന്വേഷകരുടെ നല്ല ദിനങ്ങള്‍ തന്നെയായിരിക്കും ഈ വര്‍ഷമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വ്യവസായ മേഖലയില്‍ തൊഴില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രതിരോധം, ആരോഗ്യം, വിവരസാങ്കേതിക രംഗം, മീഡിയ, ഹോസ്പിറ്റാലിറ്റി, ട്രാവല്‍, പ്രൊഫഷണല്‍ സര്‍വ്വീസസ് എന്നീ മേഖലകളില്‍ വന്‍ സാധ്യതകളാണ് തൊഴിലന്വേഷകരെ കാത്തിരിക്കുന്നത്. രാഷ്ട്രീയ രംഗത്തും, സാമ്പത്തിക രംഗത്തും സ്ഥിരതവന്നതോടെ അനുകൂല സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
വിദേശമൂലധന നിക്ഷേപം വരുന്നതോടെ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് ഉണ്ടാവുന്നത്. ധനകാര്യമേഖലയില്‍ 25ശതമാനം വര്‍ദ്ധനവുണ്ടാകും. ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ 12 ശതമാനം വര്‍ദ്ധനവാണ് സ്വകാര്യ തൊഴില്‍ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്. മറ്റ് മേഖലകളിലും ഇതേ അവസ്ഥയാണുള്ളത്. ഏറ്റവും ഊര്‍ജ്ജസ്വലതയുള്ള മാസങ്ങളായിട്ടാണ് ജനുവരി-മാര്‍ച്ച് മാസങ്ങളെ കാണുന്നത്. ഈ മൂന്ന് മാസങ്ങള്‍ വളരെ ആശാവഹമാണെന്ന് സാമ്പത്തിക സര്‍വ്വെകള്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍മ്മാണമേഖലയില്‍ അടുത്ത പത്ത് വര്‍ഷം നൂറ് ദശലക്ഷം തൊഴിലുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: