ചണ്ഡിഗഢ്:വിവാഹിതരായ തടവുകാര്‍ക്ക് കുട്ടികളുണ്ടാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജയില്‍ വെച്ച് ജീവിത പങ്കാളിയുമായി ലൈംഗികതയ്ക്ക് അവകാശമുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതിയുടെ ഉത്തരവ്. സന്തതിയിലൂടെ പരമ്പര നിലനിര്‍ത്തുന്നതിന് സ്വാഭാവിക സെക്സോ, അതല്ല കൃത്രിമ ബീജസങ്കലനമോ നടത്താനുള്ള അവകാശം മൗലികാവകാശമാണെന്നും ജസ്റ്റീസ് സൂര്യ കാന്ത് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ വ്യക്തമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനായി ഒരു മുന്‍ ഹൈകോര്‍ട്ട് ജഡ്ജിയെ അധ്യക്ഷനാക്കി ജയില്‍ നിയമ പരിഷ്കരണ സമിതി രൂപവല്കരിക്കാന് കോടതി ഉത്തരവിട്ടു. ഈ കമ്മിറ്റി ആയിരിക്കും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക. എല്ലാ ജയിലുകളും സന്ദര്‍ശിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം.
ജയില്‍പുള്ളികളുടെ ദാമ്പത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുകയാണ് ഈ സമിതിയുടെ ചുമതല.പാട്യാല സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ജസ്ര്വീര് സിംഗ്സോണിയ ദമ്പതിമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ചരിത്രപരമായ വിധി.
ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന എല്ലാവര്ക്കും ഉറപ്പ് നല്‍കുന്നുണ്ട്. ഇത് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ബാധകമാണ്. അതേസമയം ഇത്തരമൊരു അവകാശത്തിന്റെ വിനിയോഗം നിയമം മൂലമായിരിക്കണെന്നും സംസ്ഥാനങ്ങളുടെ വിശേഷാധികാരത്തെ മാനിച്ചു കൊണ്ടായിരിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു.
മോചനദ്രവ്യം കൈക്കലാക്കുന്നതിനായി സമ്പന്ന കുടുംബത്തിലെ 16കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പട്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജസ്വീര് സിംഗ്, സോണിയ ദമ്പതികളുടെ പരാതിയിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിധി.
വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനുള്ളില്‍ ജയിലില്‍ എത്തിയതാണ് തങ്ങളെന്ന് ജസ്ബീര്‍ സിംഗ് പരാതിയില്‍ പറഞ്ഞിരുന്നു. മാതാപിതാക്കളുടെ ഏകമകനാണ് താന്‍. ഒരു കുട്ടി വേണമെന്ന് ആഗ്രഹമുണ്ട്. അതിനാല്‍, ജയിലില്‍ കഴിയുന്ന ഭാര്യയുമായി ഒന്നിച്ചു കഴിയാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. കേവലം ലൈംഗിക ആവശ്യങ്ങള്‍ക്കു മാത്രമായല്ല തങ്ങള്‍ കോടതിയെ സമീപിച്ചതെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: