ന്യൂദല്‍ഹി:ഗംഗയിലേക്ക് മാലിന്യം ഒഴുക്കുന്ന വ്യവസായ ശാലകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നമാമി ഗംഗേ’ എന്നുപേരുനല്കിയിരിക്കുന്ന ഗംഗാ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ ചേര്‍ന്ന യോഗത്തിലാണ് മാലിന്യ നിക്ഷേപത്തിനെതിരെയുള്ള നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദമാക്കി യത്.
കേന്ദ്ര ജലവകുപ്പ് മന്ത്രി ഉമാഭാരതി, നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു, റോഡ് ഷിപ്പിംഗ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ് ഡേക്കര്‍, എന്നിവരും 10 ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഈ യോഗത്തില്‍ പങ്കെടുത്തു.
ഗംഗാപുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിസ്ഥിതി സൗഹാര്‍ദ്ദപരമായി നടപ്പിലാക്കണം. ഗംഗയിലേക്ക് വന്‍തോതില്‍ മാലിന്യം ഒഴുക്കിവിടുന്ന 764 വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നദികളിലേക്ക് വന്‍തോതില്‍ മാലിന്യനിക്ഷേപം നടത്തിവരുന്നത് നദിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും. വ്യവസായശാലകള്‍ മാതൃകാപരമായി മലിനജലം സംസ്കരിച്ച് വീണ്ടും പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി ‘ഗംഗാ വിഹിനി’ എന്ന പേരില്‍ പ്രത്യേക സംഘത്തേയും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഞ്ചു വര്‍ഷംനീണ്ടു നില്ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 118ഓളം നഗര വികസനവകുപ്പ് പ്രദേശിക കമ്മിറ്റികള്‍ നേതൃത്വം നല്‍കും. ഇതുകൂടാതെ മറ്റ് നദികളിലെ വികസന പദ്ധതികളും വിലയിരുത്തിയ പ്രധാനമന്ത്രി ഗംഗാ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സമയാധിഷ്ഠിതമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: