അഹമ്മദാബാദ്: പോര്‍ബന്തര്‍ തീരത്തിനടുത്ത് കണ്ടെത്തിയ പാക്കിസ്ഥാന് ബോട്ട് മീന്‍ പിടിക്കാന്‍ വന്നതായിരിക്കില്ലെന്നു മീന്‍പിടുത്തത്തിനു പോകുന്നവര്‍ ഉറപ്പിച്ചു പറയുന്നു. ഭാരതത്തിലെയോ പാക്കിസ്ഥാനിലെയോ മീന്‍പിടുത്തക്കാര്‍ ആ മേഖലയില്‍ പോകാറില്ലെന്നാണ് അവര്‍ അതിനു നല്കുന്ന വിശദീകരണം. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്റെ എല്ലാ വിശദീകരണവും യുക്തിസഹമല്ലാതാവുകയാണ്.
തകര്‍ന്നത് പാക്കിസ്ഥാന് മീന്‍പിടുത്ത ബോട്ടാണ്. അത് മീന്‍ പിടിക്കാന്‍ പോയതാണെന്നായിരിക്കും അടുത്ത വാദം. പക്ഷേ ഗുജറാത്തില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ പറയുന്നു, അവിടെ മീന്‍പിടുത്തം സാധ്യമല്ല.
അറേബ്യന്‍ കടലിന്റെയും ഗുജറാത്ത് കടലോരത്തിന്റെയും മാപ്പ് വിശദീകരിച്ച് ശ്രീ പോര്‍ബന്തര്‍ മാച്ചിമാര് ബോട്ട് അസോസിയേഷന് സെക്രട്ടറി ജെ. കെ. പോസ്റ്റാറിയ പറയുന്നു, ” സര്‍ക്കാര്‍ വിശദീകരണമനുസരിച്ച് പോര്‍ബന്തര്‍ തീരത്തുനിന്ന് 365 കിലോമീറ്റര്‍ അകലത്തും ദേശീയ സമുദ്രാതിര്‍ത്തിയില്‍ ഭാരത ഭാഗത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലത്തുമാണ് ബോട്ടു കണ്ടത്. ഇവിടെ നമ്മുടെ ഏതെങ്കിലും മീന്‍പിടുത്തക്കാര്‍ ഒരുകാലത്തും ബോട്ടുമായി പോകാറില്ല. കാരണം, അവിടം ഏറെ ദൂരത്താണ് എന്നത് ഒരു കാര്യം, മറ്റൊന്ന് അവിടെ കൂടുതലുള്ളത് സ്രാവുകളും തിമിംഗലങ്ങളുമാണ്. അവയെ പിടിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അപ്പോള്‍പിന്നെ അവിടെ ഈ ബോട്ട് എന്തുചെയ്യാനാണ് പോയതെന്ന ചോദ്യം ഏറെ പ്രസക്തമാണ്,” പോസ്റ്റാറിയ പറഞ്ഞു. മറ്റൊരു ബോട്ടുടമയായ പ്രേംജി മോദി ചൂണ്ടിക്കാട്ടിയത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്, ” സര്‍ക്കാര്‍ പുറത്തുവിട്ട ബോട്ടിന്റെ ചിത്രം കണ്ടാലറിയാം അത് പാക്കിസ്ഥാന് ബോട്ടാണെന്ന്. പാക്കിസ്ഥാന് മീന്‍പിടുത്ത ബോട്ടുകള്‍ക്ക് പ്രത്യേക ഡിസൈനാണ്.”
ഇതോടെ കറാച്ചിയില്‍ നിന്നു ബോട്ടുകളൊന്നും ഭാരത സമുദ്രാതിര്‍ത്തിയിലേക്കു പോയിട്ടില്ലെന്ന പാക് സര്‍ക്കാരിന്റെ വാദം നുണയാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: