മുംബൈ: റൈറ്റ് സഹോദരന്മാര് വിമാനം കണ്ട് പിടിക്കുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ വിമാന സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. 102-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ചുള്ള പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്. ആനന്ദ് ബോധാസ്, അമയ ജാദവ് എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇത് സംബന്ധിച്ച് പറയുന്നത്.
ഇന്നത്തെക്കാള്‍ കൂടുതല്‍ വിമാന സാങ്കേതിക വിദ്യയെക്കുറിച്ച് ഭരദ്വാജ മഹര്‍ഷി സംസ്കൃത ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. വിമാന സാങ്കേതിക വിദ്യയെക്കുറിച്ച് നൂറ് വിഭാഗങ്ങളായി 500 തത്വങ്ങളും 3000 ശ്ലോകങ്ങളുമുണ്ട്. ഇന്നത്തെ ആധുനിക ലോകത്തില്‍ ആകെ നൂറ് തത്വങ്ങള്‍ മാത്രമാണ് അറിവുള്ളതെന്ന് ഇവര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു.
ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വിമാനത്തില്‍ പോയിരുന്നു. ഒരു ഗ്രഹത്തില്‍ നിന്നും മറ്റൊരു ഗ്രഹത്തിലേക്കും പറന്നിരുന്നു. വിമാന സാങ്കേതിക വിദ്യ സംബന്ധിച്ച 97ലധികം ഗ്രന്ഥങ്ങളിലെ വിവരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രബന്ധം. വിജ്ഞാനങ്ങളുടെ നിധിശേഖരമാണ് സംസ്കൃതത്തിലുള്ളത്.
ഭാരതീയര്‍ക്ക് 20 തരത്തിലുള്ള മൂര്‍ച്ചയുള്ള ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് തരത്തിലുളള 101 ശസ്ത്രക്രിയാ ഉപകരണങ്ങളുമുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തൊലി പഴയപോലെ ആകുന്നതിനുള്ള മരുന്നുകളുമുണ്ടായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പരിപാലനവും വിവരിക്കന്നതായി പ്രബന്ധത്തില്‍ പറയുന്നു.
പൈതഗോറസ് തിയറി ഭാരതത്തിന്റെ കണ്ടുപിടുത്തമാണെന്ന് മറ്റൊരു പ്രബന്ധത്തില്‍ വര്ദ്ധന് ചൂണ്ടിക്കാണിക്കുന്നു. സസ്യജാലങ്ങളെക്കുറിച്ചും അവയുടെ ഘടനയെക്കുറിച്ചും വ്യക്തമായ അറിവ് ഭാരതീയര്‍ക്കുണ്ടായിരുന്നു. ഇവ ഫലപ്രദമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി നാഗപൂരില്‍ നിന്നുള്ള സിവില്‍ എഞ്ചിനിയറിങ് പ്രൊഫസര്‍ എ.എസ്. നെന് പറഞ്ഞു. ഭാരതീയ ശാസ്ത്രങ്ങളെക്കുറിച്ചായിരുന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: