ന്യൂദല്‍ഹി: അറബിക്കടലില്‍ മത്സ്യബന്ധനം നടത്തിയ പന്ത്രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് സുരക്ഷാസേന അറസ്റ്റു ചെയ്തു.
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നരോപിച്ചാണ് ഇവരെ അറസ്റ്റെന്ന് ചെയ്തത്.അറബിക്കടലില്‍ ഗുജറാത്തിനടുത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് പിടിയിലായത്. പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം ഡിസംബര്‍ 31ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാനില്‍ നിന്ന് സ്ഫോടക വസ്തുക്കളുമായി വന്ന ബോട്ട് തടഞ്ഞതിന്റെ പ്രതികാരമായാണ് പാകിസ്ഥാന് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കോസ്റ്റ്ഗാര്‍ഡ് തടഞ്ഞയുടന്‍ ബോട്ടിലുണ്ടായിരുന്നവര്‍ ബോട്ട് കത്തിച്ച് നശിപ്പിച്ചിരുന്നു. ഈ ബോട്ടും ബോട്ടിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങളും കണ്ടെത്താന്‍ ഇന്ത്യന്‍ സേന ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: