മുംബൈ: 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഭാരതം കൂടുതല്‍ ജാഗരൂകരായി. പോര്ബന്ദറിനു സമീപം വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റിയ ബോട്ടിനെപ്പറ്റി ഇന്റലിജന്‍സിന് വിവരം ലഭിച്ചതും കോസ്റ്റ് ഗാര്‍ഡിന് ആ ബോട്ട് കണ്ടെത്താനായതും ഈ ജാഗ്രത കാരണമാണ്. അല്ലായിരുന്നെങ്കില്‍ ഗോവയിലോ ഗുജറാത്തിലെ ഏതെങ്കിലും തിരക്കേറിയ നഗരത്തിലോ അത് തീമഴപെയ്യിക്കുമായിരുന്നു. 2008 നവംബറില്‍ മുംബൈയില്‍ ഭീകരര്‍ കടന്നുകയറിയതും ബോട്ടില്‍ എത്തിയായിരുന്നു.
അന്ന് കറാച്ചിയില്‍ നിന്നുള്ള പത്തു ഭീകരര്‍ ഭാരതത്തിന്റെ എംവി കുബേര്‍ എന്ന ട്രോളര്‍ തട്ടിയെടുത്ത് അതിലാണ് മുംബൈ:യ്ക്കടുത്തു വരെയെത്തിയത്. തുടര്‍ന്ന് അതിലെ റബ്ബര്‍ ബോട്ടില്‍ കരയിലും എത്തി. എന്നാല്‍ കഴിഞ്ഞ ദിവസം ബോട്ടുകള്‍ വന്ന വിവരം നാം നേരത്തെയറിഞ്ഞു. വിമാനമയച്ച് അത് കണ്ടെത്തി. തുടര്‍ന്ന് രാജരത്തന്‍ എന്ന കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അതിനെ പിന്തുടര്ന്ന് തടഞ്ഞു. മൊത്തം പതിനെട്ടു മണിക്കൂര്‍ നീണ്ട ഓപ്പറേഷന്. അതിനൊടുവില്‍ ബോട്ട് കത്തിച്ച് ഭീകരര്‍ ജീവനൊടുക്കി. കോസ്റ്റ ഗാര്‍ഡിന്റെ പ്രവര്‍ത്തനം അത്യധികം പ്രശംസനീയമാണ്. പ്രതിരോധ വിദഗ്ധന്‍ റിയര്‍ അഡ്മിറല്‍ രാജാ മേനോന് പറഞ്ഞു.
പാക്കിസ്ഥാനോട് ഏറ്റവും അടുത്തുകിടക്കുന്ന സംസ്ഥാനമായ ഗുജറാത്തിന് 1660 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ത്തീരമാണ്. പലപ്പോഴും ഭാരത സൈന്യം ഈ തീരത്തിനടുത്തുവച്ച് പാക്ക് ബോട്ടുകള്‍ തടഞ്ഞിട്ടുണ്ട്. മിക്കവയും മീന്‍പിടിത്ത ബോട്ടുകളാണ്. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് തീരമേഖലയില്‍ പട്രോളിംഗ് ചുമതലയും കോസ്റ്റ്ഗാര്‍ഡിന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: