ന്യൂദല്‍ഹി: ഡിജിറ്റല്‍ വിപ്ളവമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം. അതുവഴി സകല സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക, അവയെല്ലാം വളരെവേഗം ജനങ്ങൡ എത്തിക്കുക, അതുവഴി അഴിമതി ഇല്ലാതാക്കാനും കഴിയും.
ഡിജിറ്റല്‍ ഇന്ത്യ അടക്കം നിരവധി പദ്ധതികളാണ് കേന്ദ്ര വാര്‍ത്താവിനിമയ ഐടി മന്ത്രാലയം നടപ്പാക്കി തുടങ്ങിയത്. മൂന്നു വര്‍ഷത്തിനകം ഭാരതത്തിലെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ ഏഴു ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബറുകള്‍ സ്ഥാപിക്കാനുള്ള നടപടികളാണ് ഒന്ന്. അഞ്ചു വര്‍ഷം കൊണ്ട് 1,13,000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിടുക.
ഡിജിറ്റല്‍ സാക്ഷരത് അഭിയാന്
42.5 ലക്ഷം ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷതരത നല്‍കാനുള്ള പദ്ധതിയാണ് ഡിജിറ്റല്‍ സാക്ഷരത് അഭിയാന്. നാലു ലക്ഷം ഉദ്യോഗാര്‍ത്ഥികളെ സ്വകാര്യസ്ഥാപനങ്ങള്‍ വഴിയും 38.5 ലക്ഷം പേരെ ഗവണ്മെന്റ് ഡിജിറ്റല്‍ സംവിധാനം വഴിയും സാക്ഷരരാക്കും.
ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍
ഐടി അധിഷ്ഠിതമായ നിരവധി ആപ്ലിക്കേഷനുകള്‍ പുതിയ ഗവണ്മെന്റ് നടപ്പാക്കാന്‍ ആരംഭിച്ചു. വിരമിച്ചവരുടെ ബയോമെട്രിക് ഐഡന്റിഫിക്കേഷനു വേണ്ടിയുള്ള അത്തരമൊരു ആപ്ലിക്കേഷനാണ് ജീവന് പ്രമാണ്. പ്രധാനമന്ത്രിയാണ് ജീവന് പ്രമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മേഘരാജ് എന്ന പേരിലുള്ള ദേശീയ ജിഐ ക്ലൗഡിലൂടെ സ്റ്റോറേജ്, കംപ്യൂട്ടിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതും നിരവധി ശൃംഖലകള്‍ വഴി ബാന്‍ഡ് വിഡ്ത്ത് ഏകോപനം സാധ്യമാക്കുന്നതുമാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍. പ്രമുഖ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന നാഷണല്‍ നോളജ് നെറ്റ്വര്‍ക്ക്, പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക്, സംസ്ഥാനങ്ങളിലെ ബ്ലോക്ക് തലം വരെയും ഇ-ഗവേണന്‍സ് സൗകര്യം ഒരുക്കുന്ന സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക്(സ്വാന്) എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
തപാല്‍
തപാല്‍ വകുപ്പിന്റെ പുനരുജ്ജീവനത്തിന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി. എസ്. ആര്. സുബ്രഹ്മണ്യം ചെയര്‍മാനായ കര്‍മ്മ സേനയ്ക്കും പ്രധാനമന്ത്രി രൂപം നല്കി. ഇ-കൊമേഴ്സ് പാര്‍സലുകളുടെ വിതരണത്തിന് തപാല്‍ വകുപ്പ് പ്രധാന ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി ധാരണയിലെത്തി. വൈഡ് ഏരിയ നെറ്റ്വര്‍ക്കിലൂടെ രാജ്യത്തെ 26,400 പോസ്റ്റ് ഓഫീസുകള്‍ പരസ്പരം ബന്ധിപ്പിച്ചു. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിനു കീഴിലുള്ള പരമാവധി നിക്ഷേപ തുക 20 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. സ്പീഡ് പോസ്റ്റ് കണ്ഫര്മേഷന് എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി 2015 മെയ് മാസത്തോടെ രാജ്യവ്യാപകമാക്കാനുള്ള നടപടികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: