കണ്ണൂര്‍: പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി മാറിയ സിപിഎമ്മിനെ സാമൂഹ്യമായി ബഹിഷ്കരിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേഷ് പറഞ്ഞു. സിപിഎം അക്രമത്തിനെതിരെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ ദ്വിദിനസത്യഗ്രഹത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണ്. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലാണ് സിപിഎം പ്രവര്‍ത്തനം.
സംഘടിത മതവിഭാഗങ്ങളെ ഉപയോഗിച്ച് സാമുദായിക കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കേരളത്തില്‍ മതപരിവര്‍ത്തനമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മതന്യൂനപക്ഷങ്ങളെ ബിജെപിക്ക് എതിരെ തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. സാമുദായിക സംഘടനകളെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളിലെ മരണവീടുകളിലെത്തുന്ന സാമുദായിക നേതാക്കന്മാരെ അക്രമിക്കണമെന്ന സിപിഎം നേതാവിന്റെ വെല്ലുവിളി ഗൗരവത്തോടെ കാണേണ്ടതുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ ശാശ്വത സമാധാനത്തിന് ബിജെപി തയ്യാറാണ്. എന്നാല്‍ ബിജെപി മാത്രം വിചാരിച്ചാല്‍ അതു സാധിക്കില്ല. രക്തസാക്ഷിയെയാണ് സിപിഎമ്മിന് ആവശ്യം. സിപിഎം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് സ്വന്തം പാര്‍ട്ടിക്കാരനെ കൊലപ്പെടുത്തിയാല്‍ പോലും അല്‍ഭുതപ്പെടേണ്ടതില്ല.
ജില്ലാ വൈസ്പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.രത്നാകരന്, പി.കെ.വേലായുധന്, എ.പി.ഗംഗാധരന്, മോഹനന് മാനന്തേരി, ആനിയമ്മ രാജേന്ദ്രന്, എ.ഒ.രാമചന്ദ്രന്, ബാലകൃഷ്ണന് പടപ്പേങ്ങാട്, വിജയന് വട്ടിപ്രം, ബിജു ഏളക്കുഴി, വി.പി.ബാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.രാധാകൃഷ്ണന് സ്വാഗതവും കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന രാപ്പകല്‍ സത്യഗ്രഹത്തിന് ബിജെപി നേതാക്കളായ യു.ഇന്ദിര, സി.പി.സംഗീത, കെ.കാര്‍ത്തിക, കെ.പി.അരുണ്‍, ടി.ബിജു, കെ.രതീഷ്, കെ.കെ.സുകുമാരന്‍, വി.പി.സുരേന്ദ്രന് മാസ്റ്റര്‍, സി.വി.വിജയന് മാസ്റ്റര്‍, പി.കൃഷ്ണന്, കെ.ജെ.മാത്യു, എം.രാഘവന്, എം.പി.രവീന്ദ്രന്, വിജയന് മാങ്ങാട്, കെ.വിനീഷ് ബാബു, പി.സി.മനോജ്, ആര്.കെ.ഗിരിധരന്, രവീന്ദ്രന് മാഹി, പി.ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: