കൊച്ചി: സ്വധര്‍മ്മത്തിലേക്ക് പൂര്‍ണ്ണമനസ്സോടെ തിരിച്ചുവരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുവാനും അവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാനും വിശ്വഹിന്ദുപരിഷത്ത് പ്രതിജ്ഞാബദ്ധമാണെന്ന് വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് പറഞ്ഞു.
വിശ്വഹിന്ദുപരിഷത്ത് എറണാകുളം ദക്ഷിണ പ്രഖണ്ഡ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറില്‍ ഇരുന്നൂറോളം പേരെ ക്രൈസ്തവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരും പുരോഗമനവാദികളും സ്വമേധയാ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പുനയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
വിശ്വഹിന്ദുപരിഷത്ത് സുവര്‍ണ്ണജയന്തിയോടനുബന്ധിച്ച് ഫെബ്രുവരി 8 ന് രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജില്ലാ ഹിന്ദുമഹാസമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രഖണ്ഡ് പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. എസ്.രാജേന്ദ്രന്, കിഷോര്‍ ബാബു, ഗംഗാധരന്, രാധാരാജഗോപാല്, ശ്രീകണ്ഠന് നായര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദുമഹാസമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. ഇന്ന് വൈകീട്ട് 5 മണിക്ക് ജില്ലാ പ്രവര്‍ത്തകസമ്മേളനം തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ബാലാശ്രമത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: