കോട്ടയം: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഘര്‍ വാപസിയെ അവഹേളിക്കാന്‍ വ്യാജ ശബ്ദരേഖ വാട്സ് അപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നു. ഇതുസംബന്ധിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ നിന്നും റസാക്ക് എന്ന പേരില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരുമായി സംസാരിക്കുന്ന തരത്തിലാണ് ശബ്ദരേഖ പ്രചരിപ്പിക്കുന്നത്.
മുസ്ലീം മതവിശ്വാസിയാണെന്നും ഹിന്ദു ധര്‍മ്മത്തിലേക്ക് മാറുന്നതിന് താത്പര്യമുണ്ടെന്നും പറഞ്ഞാണ് സംഭാഷണം ആരംഭിക്കുന്നത്. സംഭാഷണത്തിന്റെ തുടക്കത്തില്‍തന്നെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പദ്ധതിയിലേക്ക് സ്വാഗതമെന്നാണ് റസാക്കിന് മറുപടി ലഭിക്കുന്നത്.
സംഭാഷണം പുരോഗമിക്കെ മുസ്ലീം മതത്തില്‍നിന്നും ഹിന്ദു മതത്തിലേക്ക് ചേരുന്നതിന് എന്തുകിട്ടുമെന്ന ചോദ്യമുയര്‍ത്തുന്നു. മുസ്ലീമായാല്‍ അഞ്ചുലക്ഷം രൂപയും ക്രിസ്ത്യാനി മാറിയാല്‍ രണ്ടുലക്ഷം രൂപയും കൊടുക്കുമെന്നുമാണ് പ്രചരിപ്പിക്കുന്നത്.
മുസ്ലീങ്ങള്‍ ഭൂരിപക്ഷമാകുന്നത് തടയാനാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും സംഭാഷണത്തില്‍ പറയിക്കുന്നു. മതംമാറിയെത്തിയാല് നായര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യവും റസാക്ക് ഉന്നയിക്കുന്നുണ്ട്.
കുറേ ദിവസങ്ങളായി ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ പേരില്‍ വാട്സ് അപ് ഗ്രൂപ്പുകളില്‍ ഈവിധം പ്രചാരണം നടക്കുന്നു. ഇങ്ങനെ ഒരു സംഭാഷണമോ ഫോണ്‍വിളിയോ ഹിന്ദു ഹെല്‍പ്പ് ലൈനില്‍ വന്നിട്ടില്ലെന്നും ഈ ശബ്ദരേഖയുമായി ഹെല്‍പ്പ് ലൈനിന് യാതൊരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ശബ്ദരേഖ മതവൈരവും മതസ്പര്‍ദ്ധയും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഹെല്‍പ്പ് ലൈന്‍ ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: