ന്യൂദല്‍ഹി: ഭാരതത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവില അവലോകനം ചെയ്യുന്നതിനായി എണ്ണക്കമ്പനികളുടെ യോഗം ഇന്ന് ചേരും.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് ഉണ്ടായ വിലയിടിവാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം. എണ്ണവില കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. ക്രൂഡോയില്‍ ഇറക്കുമതിയില്‍ ബാരലിന് പത്ത് ഡോളര്‍ വരെയാണ് മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെട്രോളള്‍ വില 45 രൂപയായും ഡീസല്‍ വില 40 രൂപയായും കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ എണ്ണവില്പനയിലൂടെ ഇപ്പോള്‍ കിട്ടുന്ന ലാഭത്തിലൂടെ പാചക വാതക സബ്സിഡി ബാധ്യത ഘട്ടഘട്ടമായി ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതിനാല്‍ വലിയതോതിലുള്ള ഒരു വിലക്കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞതിന് പിന്നാലെ ഈ മാസം 16ന് പെട്രോള്‍ ഡീസല്‍ വില രണ്ടു രൂപ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: