മുംബൈ: സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റക്കാരനല്ലെന്ന് മുംബൈയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു. കോടതി. അമിത്ഷായ്ക്കെതിരെ തെളിവുകളില്ലെന്ന് ജഡ്ജി ഗോ സാവി ഉത്തരവിട്ടു.
അമിത് ഷാ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് ഉത്തരവ്. ഈ വര്‍ഷം ആദ്യമാണ് കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കാണിച്ച് ഷാ ഹര്‍ജി നല്‍കിയത്. തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിലും കോടതി വിധിക്കെതിരെ ഷാ ഹര്‍ജി നല്‍കിയിട്ടുണ്ട്.
2013ലാണ് സൊഹ്റാബുദ്ദീന്‍ ഷേഖ് കേസിന് ആസ്പദമായ സംഭവം. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ആയിരിക്കെയാണ് സൊറാബുദ്ദീനടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ അമിത് ഷായെയും നിരവധി പോലീസുകാരടക്കം 18 പേരെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയായിരുന്നു കേസില്‍ അമിത് ഷായ്ക്കെതിരെ ചുമത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതോടെ 2010ല്‍ അമിത്ഷാ നരേന്ദ്രമോദി മന്ത്രിസഭയില്‍ നിന്നും മാറി നിന്നിരുന്നു. ഗുജറാത്തിലെ കോടതിയില്‍ വിചാരണ നടന്ന കേസ് രാഷ്ട്രീയസമ്മര്‍ദങ്ങള്‍ ഉണ്ടാവുമെന്ന കാരണത്താല്‍ 2012 ലാണ് മുംബൈയിലെ കോടതിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: