ന്യൂദല്‍ഹി: പാര്‍ട്ടിയിലെ പുതിയ അംഗങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടും ആശയങ്ങള്‍ പകര്‍ന്നു നല്കുന്നതിനുമായി രാജ്യത്തൊട്ടാകെ മാസ്റ്റര്‍ ട്രെയിനിമാരെ നിയമിക്കാന്‍ ബിജെപി തീരുമാനിച്ചു. പാര്‍ട്ടിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടരക്കോടിയോളം പേര് ബിജെപിയില്‍ പുതിയ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. 2015 മാര്‍ച്ചിനുള്ളില്‍ ഇത് ഒമ്പത് കോടിയാക്കുകയെന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത്രയും ആളുകള്‍ക്ക് പരിശീലനം നല്‍കുകയെന്നത് ശ്രമകരമായ ജോലിയാണ്. അതിനാല്‍ തുടക്കത്തില്‍ 15 പേര്‍ക്കും പിന്നീട് രണ്ടായിരം പേര്‍ക്കും പരിശീലനം നല്കി ചുരുങ്ങിയത് 20 ലക്ഷം പേര്‍ക്കെങ്കിലും പാര്‍ട്ടി കാഴ്ചപ്പാട് നല്കുവാനാണ് ഉദ്ദേശിക്കുന്നത്.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കാണ് അംഗത്വവിതരണത്തിന്റെയും, പരിശീലകരുടേയും മേല്‍നോട്ടം വഹിക്കുന്നത്. ബിജെപിയുടെ ചരിത്രം, എന്തിനുവേണ്ടി നിലകൊള്ളുന്നു, സര്‍ക്കാരിന്റെ രാഷ്ട്രീയ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടാക്കുക, പ്രവര്‍ത്തകരിലെ മികവ് ക്ലാസുകളിലൂടെ ഊട്ടിയുറപ്പിക്കുക എന്നിവ ലക്ഷ്യമാണ്.
അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ പാര്‍ട്ടിയില്‍ നവീകരണവും ലക്ഷ്യമാണെന്ന് ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ പറഞ്ഞു. പുതുരക്തങ്ങളെ കൊണ്ടുവരുന്നതോടൊപ്പം അവരില്‍ പാര്‍ട്ടി അവബോധം ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ദേശീയതലത്തില്‍ അംഗത്വത്തിന്റെ പരിപൂര്‍ണ ചുമതല വിനയ് സഹസ്രബുദ്ധയ്ക്കാണ്.
പാര്‍ട്ടിയുടേയും ആര്‍എസ്എസിന്റെയും തഴക്കവും പഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളായിരിക്കും പരിശീലകര്‍. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി പാര്‍ട്ടിക്കുവേണ്ടി കഠിനപ്രയത്നം നടത്തുന്ന പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ഗണനയുണ്ടാകും.
പുതിയ അംഗങ്ങളില്‍നിന്നും ഉരുന്ന എല്ലാത്തരം ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുവാന് ഇവരെ പ്രാപ്തരാക്കും. ബിജെപി ട്രെയിനിംഗ് സെല്‍ മുന്‍ കണ്‍വീനര്‍ അലോക് കുമാര്‍, രാം ലാല്‍, പ്രഭാത് ഝാ, സൗദന്‍ സിംഗ് എന്നിവര്‍ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനതലത്തിലും പരിശീലകരെ വാര്‍ത്തെടുക്കും. പരിശീലകരില്‍ 20 ശതമാനം പേരെ തെരഞ്ഞെടുക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: