ന്യൂദല്‍ഹി: കഴിഞ്ഞ ആറുവര്ഷത്തിനുള്ളിലുണ്ടായ വെള്ളപ്പൊക്കങ്ങളില്‍ 14,000 പേരുടെ ജീവന് നഷ്ടമാവുകയും ഒരു ലക്ഷംകോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.
2007നും 2013നും ഇടയിലായി 14,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് ജലവിഭവ,നദി വികസനവകുപ്പിന്റെയും ഗംഗാ പുനുരദ്ധാരണത്തിന്റെയും സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ വിളനാശം, വീടുകള്‍, നാല്ക്കാലികള്, പൊതുഉപയോഗ വസ്തുക്കള്‍ എന്നിവയിലായി ഏകദേശം 1,03,841.197 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
സംസ്ഥാനങ്ങളിലെ ഗംഗനദീതടങ്ങള്ക്കായി ബ്രഹ്മപുത്ര ബോര്‍ഡും ഗംഗ ഫ്ളെഡ് കണ്ട്രോള് കമ്മീഷനും ചേര്‍ന്ന് ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റു നദീതടങ്ങളിലും വെള്ളപ്പൊക്ക നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടപടി ആരംഭിച്ചതായും പാനല്‍ വ്യക്തമാക്കുന്നു.
ബ്രഹ്മപുത്ര ബോര്‍ഡ് 57 ഉം ജിഎഫ്സിസിയും 23 ഉം മാസ്റ്റര്‍ പ്ലാനുകളാണ് യഥാക്രമം തയ്യാറാക്കിയിട്ടുള്ളത്.
സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്കാന് സമതി ജലവിഭവ വകുപ്പ് മന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: