പരപ്പനങ്ങാടിയില്‍ ഒരുമിച്ചു ചായകുടിക്കാന്‍ പോയ യുവതിയെയും യുവാവിനെയും ചിലര്‍ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തു. എന്തേ, ഇവിടത്തെ കൂലിയെഴുത്ത് മാധ്യമ പ്രവര്‍ത്തകര്‍ എവിടെപ്പോയി. ചര്‍ച്ചകള്‍ ഒന്നും കാണുന്നില്ല.
എവിടെ ചുംബന വിപ്ലവകാരികള്‍. എവിടെ ചുംബാനാനുകൂല സിനിമാക്കാര്. ഇപ്പൊ പിടികിട്ടിയില്ലേ. ഉമ്മവെയ്പ്പില്‍ താഴെയുള്ള കേസുകളൊന്നും ഏറ്റെടുക്കൂല എന്ന്. അതുമാത്രമോ ചെയ്തത് ന്യുനപക്ഷക്കാരല്ലേ? അപ്പോ ചോദ്യം ചെയ്യുന്നതുംചര്ച്ചകള് ചെയ്യുന്നതും പീഡനമല്ലേ? ന്യുനപക്ഷ പീഡനം? മതേതര കേരളം നീണാള്‍ വാഴട്ടെ.
ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്നവരോട്. ഒരു ചായ കുടിക്കാനുള്ള സ്വാതന്ത്ര്യം അല്ലേ ആദ്യം വേണ്ടത്. പിന്നെപ്പോരേ ചുംബനം.
പ്രിയേഷ് പ്രേമരാജന്‍
കോഴിക്കോട് ഒരു ഹോട്ടലില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യുവതീയുവാക്കള്‍ക്ക് ഒളിച്ചുചേരാനുള്ള സൗകര്യം ഒരുക്കിയതും ഒരു ചാനല്‍ അത് പുറത്തുവിട്ടതും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആ ഹോട്ടലിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതും മാധ്യമങ്ങളെല്ലാം വാര്‍ത്തയാക്കിയത് പ്രാധാന്യത്തോടെയായിരുന്നു. സദാചാര ഗുണ്ടായിസമെന്നാണത്രെ.
ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇവരുടെ മകളോ സഹോദരിമാരോ ഉണ്ടായിരുന്നെങ്കില്‍ അറിയാമായിരുന്നു ഇത്തരക്കാരുടെ പുറംപൂച്ച്. യുവമോര്‍ച്ചക്കാര്‍ പെണ്‍കുട്ടികളെ സഹോദരീ സഹോദരന്മാരായി കാണുന്നതുകൊണ്ടാണ് പ്രതിഷേധിച്ചത്.
ബിവേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: