പെട്രോള്‍ ലിറ്ററിന് 67 പൈസയും ഡീസല്‍ 47 പൈസയുമാണ് കേരളത്തില്‍ കൂട്ടുന്നത്. ഇതു മൂന്നാം തവണയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ വില്‍പ്പന നികുതി കൂട്ടുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇതുവരെ ഡീസലിന് ‘രണ്ട് തവണയായി 6 രൂപയോളവും’ പെട്രോളിന് ‘ആറ് തവണയായി 10 രൂപയോളവും’ കുറച്ചു കഴിഞ്ഞു.
ഓര്‍ക്കുക യുപിഎ സര്‍ക്കാര്‍ ് ഭരിക്കുമ്പോള്‍ ക്രൂഡോയില്‍ വില ബരെലിനു 85 ഡോളര്‍ വരെ എത്തിയിട്ടും രൂപ ഇതിലും മെച്ചപ്പെട്ട അവസ്ഥയില്‍ ആയിരുന്നീട്ടും10 പൈസ കുറക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. മാത്രവുമല്ല വില അടിക്കടി കൂട്ടുകയാണ് കഴിഞ്ഞയുപിഎ/കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത് .
മാത്രവുമല്ല എണ്ണക്കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ഉണ്ടാക്കാന്‍ ഇത് അവസരം ഒരുക്കുകയും ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒരു മാസംകൊണ്ട് പെട്രോളിനു രണ്ട് തവണയായി 70 പൈസയും ഡീസലിന് 60 പൈസയും വില്‍പ്പന നികുതി അതീവ രഹസ്യമായി കൂട്ടി. കേരളത്തിലെ യുഡിഎഫ്-കോണ്‍ഗ്രസ് ‘കൂലി എഴുത്ത് മാധ്യമങ്ങളും കൂലി ന്യൂസ് ചാനലുകളും ‘ ഈ പ്രധാന വാര്‍ത്ത മുക്കുകയും ചെയ്തു! ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഇതാ മൂന്നാം തവണയും കൂട്ടിയിരിക്കുന്നു. മോദി സര്‍ക്കാര്‍ കുറക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂട്ടുന്നു.
പ്രമോദ് പി. പൊന്‍കുന്നം
പ്രതികരിക്കാൻ ഇവിടെ എഴുതുക: