കഴിഞ്ഞദിവസം നിര്യാതനായ കൊച്ചിയിലെ ആദ്യകാല സംഘപ്രവര്‍ത്തകനും, മുന്‍ പ്രചാരകനുമായ കര്‍ത്താസാര്‍ തികച്ചും വ്യത്യസ്തമായ ഒരു ശൈലിക്കുടമയായിരുന്നു. എത്ര ഗൗരവമേറിയ അന്തരീക്ഷത്തിലും സ്വതസിദ്ധമായ നര്മ്മശകലങ്ങളിലൂടെ, പ്രവര്‍ത്തകരുടെ മനസ്സിനെ കീഴ്പ്പെടുത്തിയ വ്യക്തിത്വം. ചില സംഘ ബൈഠക്കുകളില്‍ കാര്യകര്‍ത്താക്കള്‍ തങ്ങള്‍ ചെയ്ത ചില നിസ്സാരപ്രവര്ത്തനങ്ങളെപ്പറ്റി പൊലിപ്പിച്ച് പറയുമ്പോള്‍ കര്‍ത്താ സാര്‍ അര്‍ത്ഥഗര്‍ഭമായി ഒന്ന് ഇരുത്തിമൂളും. അതുമതി അവിടെ ചിരിപ്പടക്കം പൊട്ടാന്‍.
സംഘകാര്യങ്ങളില്‍ കണിശക്കാരനായിരുന്നു. തന്നെക്കാണാന്‍ മുന്‍കൂട്ടി അറിയിക്കാതെ, അസമയത്ത് വന്ന ഒരു പ്രചാരകനെ, സംഘവ്യവസ്ഥ ഇതല്ല എന്ന് കര്‍ശനമായി പറഞ്ഞ് കര്‍ത്താ സാര്‍ ‘നിര്‍ത്തിപ്പൊരിച്ചു’. ചിലര്‍ക്ക് പ്രായമുള്ള ആളുകളുടെ ഓര്‍മ്മശക്തി പരീക്ഷിക്കുന്നത് ഒരു വിനോദമാണല്ലോ? ”എന്റെ പേര് ഓര്‍മ്മയുണ്ടോ?” എന്നു ചോദിച്ച ഒരു പ്രവര്‍ത്തകന്റെ ഉദ്ദേശം മനസ്സിലാക്കിയ കര്‍ത്താ സാര്‍ ഉടന്‍ തിരിച്ചു ചോദിച്ചു ”എന്നും ഓര്‍ക്കാന്‍ തന്റെ പേരെന്താ വിഷ്ണുസഹസ്രനാമത്തില്‍ എഴുതിവച്ചിട്ടുണ്ടോ”. അര്‍ത്ഥഗര്‍ഭവും ചിന്തോദ്ദീപകവുമായ ഇത്തരം വാക്കുകളിലൂടെ സംഘപഥത്തില്‍ വഴികാട്ടിയ ആ പുണ്യാത്മാവിന് സദ്ഗതി നേരുന്നു.
കൃഷ്ണകുമാര്‍ എം.ആര്.
ഇരുമ്പനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: