നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്മഭൂമിയെന്ന മഹാപ്രസ്ഥാനത്തിന് തുടക്കംകുറിക്കുന്നതില്‍ ധര്മ്മേട്ടന് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. ജന്മഭൂമിയുടെ തലക്കെട്ട് കുഞ്ഞിരാമ പൊതുവാളിന്റെ മകന് നവാബ് രാജേന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ മുഖത്തെ തിളക്കം ഇന്നും ഓര്‍ക്കുന്നതായി മഹാനഗര്‍ സംഘചാലക് ജി.മഹാദേവന് ജന്മഭൂമിയോട് പറഞ്ഞു.
ജില്ലയില്‍ ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിന് വേണ്ടി ഏറെ പ്രയത്നിച്ച വ്യക്തിയായിരുന്നു ധര്മ്മേട്ടന്. കോഴിക്കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം, കണ്ണൂര്‍ തുടങ്ങി വിവിധജില്ലകളില്‍ ജന്മഭൂമിയുടെ എഡിഷനുകള്‍ ആരംഭിക്കുമ്പോഴെല്ലാം ജന്മഭൂമിയുടെ ജന്മനാടെന്ന് ധര്മ്മേട്ടന് വിശേഷിപ്പിക്കുന്ന തൃശൂരില്‍ എഡിഷന് തുടങ്ങാന്‍ അദ്ദേഹം ഏറെ അഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരോ എഡിഷന് തുടങ്ങുമ്പോഴും തൃശൂരിലെന്നാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് ധര്മ്മേട്ടന് ചോദിക്കാറുള്ളത്. ഒടുവില്‍ കഴിഞ്ഞ ജൂണ്‍ 20ന് ജന്മഭൂമി തൃശൂര്‍ എഡിഷന് ഉദ്ഘാടനം നിശ്ചയിച്ചത് അദ്ദേഹത്തിന്റെ വിട്ടില്‍ ചെന്ന് അറിയിച്ചോള്‍ അദ്ദേഹത്തിന് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
പെട്ടെന്ന് നിശ്ചയിച്ച പരിപാടിയായതിനാല്‍ അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയത് തലേദിവസം മാത്രമാണ്.ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ആര്.അജയകുമാറും ജില്ലാകോഡിനേറ്റര്‍ പി.സുധാകരനും ചേര്‍ന്നാണ് വലപ്പാട് ചുലൂരുള്ള വിട്ടിലെത്തിയത്.എന്നാല്‍ വൈകിയെത്തിയെന്ന പരിഭവമൊന്നും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായില്ല.പകരം വലിയ ആവേശമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.പിറ്റേന്ന് 9.30ന് നടക്കുന്ന പരിപാടിയില്‍ താനും ഭാര്യയും എന്തായാലും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.
ജൂണ്‍ 20 ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വേദിയിലേക്ക് എത്തുംമുമ്പ് തന്നെ അദ്ദേഹം ടൗണ്‍ ഹാളില്‍ എത്തി; തന്റെ ജിവിതത്തിലെ ആ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍. പ്രായത്തിന്റെ അവശതമറന്ന് എത്തിയ അദ്ദേഹത്തെ കസേരത്തില് ഇരുത്തിയാണ് വേദിയില്‍ എത്തിച്ചത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലും ജന്മഭൂമി ചെയര്‍മാനും ഹിന്ദുഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരനും ചേര്‍ന്ന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്മഭൂമിയുെട പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സ്ഥലങ്ങളില്‍ നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ മിഴികള്‍ സന്തോഷംകൊണ്ട് ഈറനണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: