തിരുവല്ല: ബാര്‍കോഴകേസില്‍ ചില സിപിഎം നേതാക്കള്‍ക്കും പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിക്കുവാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് അഭിപ്രായപ്പെട്ടു. തിരുവല്ല പ്രസ്സ് സെന്ററില്‍ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണിയുടെ പുത്രന് ജോസ് കെ. മാണിയെ വിജയിപ്പിക്കാന്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ദുര്‍ബ്ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച ഇടതുനേതാക്കള്‍ ബാറുടമകളില്‍നിന്നും വാങ്ങിയ തുകയില്‍നിന്നും പങ്കുപറ്റിയതായും അദ്ദേഹം ആരോപിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട വി.എസ്. അച്യുതാനന്ദനെ കേന്ദ്രനേതൃത്വത്തെകൊണ്ട് നിശബ്ദനാക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലും കോഴയുടെ വിഹിതം പറ്റിയതിലുള്ള ഭീതിയാണ് പുറത്തുവരുന്നത്. എക്സൈസ് മന്ത്രിയും കെപിസിസി പ്രസിഡന്റും അടക്കമുള്ള ഇരുമുന്നണികളിലെയും നേതാക്കളുടെ പങ്കിനെപറ്റിയും അന്വേഷണ പരിധിയില്‍ കൊണ്ടുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: