കൊച്ചി: മനോരോഗിയായി ചിത്രീകരിച്ചൂവെന്ന് ചൂണ്ടിക്കാട്ടി നാവികസേനാ ഉദ്യോഗസ്ഥന് സുനില്‍കുമാര്‍ സാഹുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊച്ചി മെഡിക്കല്‍ കോളേജിലെ മൂന്നംഗ സംഘം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുനിലിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മനോരോഗിയാണോയെന്ന നിഗമനത്തിലെത്താന്‍ കൂടുതല്‍ വിശദമായ പരിശോധനകള്കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാവികസേനയിലെ അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പ്രതീകാരമായി നാവികനെ മാനോരോഗിയായി ചിത്രീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഹര്‍ജി പറഞ്ഞിരുന്നത്.
ജസ്റ്റീസ് വി.കെ.മോഹനന്, ജസ്റ്റീസ് ഹരിലാല്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമായ വാദം നാളെ നടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: