ഹരിപ്പാട്: മൂന്നാമത് മണ്ണാറശാല ശ്രീനാഗരാജ പുരസ്ക്കാരത്തിന് നാഗസ്വര കലയിലെ കുലപതി തിരുവിഴ ജയശങ്കര്‍ അര്‍ഹനായി. കര്‍ണാടക സംഗീത ശാഖയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ക്ഷേത്രകലകളുടെ പ്രോത്സാഹനത്തെ മുന്‍നിര്‍ത്തിയാണ് ആയില്യത്തോടനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റ് നാഗരാജ പുരസ്ക്കാരം സമ്മാനിക്കുന്നത്. കലാമണ്ഡലം ഗോപി, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്ക്കാരം ലഭിച്ചത്.
കാല്‍ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. പൂയം നാളായ 13ന് വൈകിട്ട് 3.30ന് ക്ഷേത്രത്തില്‍ ചേരുന്ന ചടങ്ങില്‍ കുടുംബകാരണവരായ സുബ്രഹ്മണ്യ നമ്പൂതിരി അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.
1955ല്‍ 15-ാം വയസിലാണ് ജയശങ്കറിന്റെ അരങ്ങേറ്റം. രണ്ടു വര്‍ഷത്തിനു ശേഷം ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം നേടി. പിന്നീട് സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണും സ്വന്തമാക്കി. തുടര്‍ന്ന് ആകാശവാണിയില്‍ ചേര്‍ന്നു.
ദക്ഷിണേന്ത്യയിലെ ആയിരക്കണക്കിന് വേദികളിലാണ് തിരുവിഴ നാഗസ്വരരാധന നടത്തിയിട്ടുള്ളത്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരം, കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ഫെലോഷിപ്പും തമിഴ്നാട്ടിലെ കലൈമാണി പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തിരുവിഴയ്ക്ക് ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: