മാന്നാര്‍(ആലപ്പുഴ): മതസംഘടനകള്‍ പ്രധാനമന്ത്രിയുടെ ശുചിത്വമിഷന് പദ്ധതി ഏറ്റെടുക്കണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ആരോഗ്യത്തിനും നന്മയ്ക്കും വേണ്ടി ശുചിത്വം ഉണ്ടാകേണ്ടിയിരിക്കുന്നു. മംഗള്യാന്യാത്ര വരെ നടത്തി മുന്നേറിയ നമ്മള് ശുചിത്വത്തില്‍ പിന്നോക്കമാണെന്ന് മെത്രാപ്പോലീത്താ പറഞ്ഞു. സാമൂഹ്യ ഉത്തരവാദിത്വമായി കരുതി വീടും പരസരങ്ങളും വൃത്തിയാക്കുവാന്‍ എല്ലാവര്ക്കും ബാദ്ധ്യതയുണ്ട്.
ഏറെ ശുചിത്വമുണ്ടെന്ന് അഭിമാനിക്കുന്ന മലയാളികള്‍ വ്യക്തിശുചിത്വം മാത്രമാണ് നടത്തുന്നത്. എന്നാല്‍ പരിസരങ്ങള്‍ വൃത്തിയാക്കുവാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. ശുചിത്വമില്ലാത്തതിനാല്‍ പതിനഞ്ചോളം രോഗങ്ങളാണ് ഉണ്ടാകുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു.
കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. സെമിനാരി മാനേജര്‍ ഔഗേന്‍ റമ്പാന്, ഫാ. ജോജി കെ.ജോയി, ഡോ. ഫിലിപ്പോസ് ഉമ്മന്‍, വി.റ്റി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: