തൃശൂര്‍: സര്‍വ്വകലാശാലകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് തന്റെ അധികാര പരിധിയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണറെ വിരട്ടി കാര്യം നേടാനുള്ള കോണ്‍ഗ്രസ് ശ്രമം വിലപ്പോകില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു.
സിന്‍ഡിക്കേറ്റ് അംഗങ്ങളും, വിസിമാരും, സെനറ്റ് അംഗങ്ങളും തമ്മില്‍ ഒരിടത്തും സ്വരചേര്‍ച്ചയില്ല. അതുകൊണ്ടാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇടപ്പെട്ടത്. കേരളത്തിലെ സര്‍വ്വകലാശാലകള്‍ കുത്തഴിഞ്ഞ് കിടക്കുകയാണ്. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ പക്ഷം പിടിക്കുയാണെന്നും രമേശ് പത്ര സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഗവര്‍ണറെ നിയമിച്ചുവെന്നത് കൊണ്ട് മാത്രമാണ് പി.സദാശിവത്തെ കേരളത്തിലെകോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നത്. എന്നാല്‍ മികച്ച നിയമജ്ഞനായ അദ്ദേഹം ഏല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഇടപെട്ടതെന്നാണ് കരുതുന്നത്. വിസിമാരുടെ യോഗം വിളിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ത്താന്‍ എം.എം.ഹസന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും രമേശ് ചോദിച്ചു.
ഗവര്‍ണ്ണര്‍ സുപ്പര്‍ ചാന്‍സലര്‍ ചമയുകയാണന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അദ്ദേഹം ചാന്‍സലര്‍ പദവി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീ പീഢനം ഉള്‍പ്പടെ ഗുരുതരമായ ആരോപണത്തിന് വിധേയനായ കാര്‍ഷിക സര്‍വ്വകാല വിസിയെ പുറത്താക്കണമെന്നുംഎം.ടി. രമേശ് ആവശ്യപ്പെട്ടു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇടപെടണം.
കോടികളുടെ ധൂര്‍ത്താണ് സര്‍വ്വകലാശാലയില്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ട് പോലും വകമാറ്റി ജനശ്രീ മിഷന് പോലുള്ള സ്വകാര്യ സംഘടനകള്‍ക്ക് നല്കി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്ന വിസിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രമേശ് പറഞ്ഞു.ബിജെപി മധ്യമേഖല പ്രസിഡന്റ് ടി.ചന്ദ്രശേഖരന്,ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: