തിരുവനന്തപുരം: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുള്ളില്‍ യാത്രക്കാരിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിനു പിന്നില്‍ ഭീകരവാദ ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആരോപിച്ചു.
വ്യക്തമായ ആസൂത്രണത്തോടെ പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. തങ്ങളുടെ അനുശാസനവും, നിയമങ്ങളും അനുസരിച്ച് ജീവിക്കുവാന്‍ തയ്യാറാകാത്തവരെ ഏതു വിധേനയും ഇല്ലായ്മ ചെയ്യുന്ന ഭീകരവാദസംഘടനകള്‍ മലബാര്‍ മേഖലയില്‍ വ്യാപകമാവുകയാണ്.
അടുത്തകാലത്തായി കൂത്തുപറമ്പ് സ്വദേശിനി സുഹ്റ, തില്ലങ്കേരി പടിക്കച്ചാലില്‍ സ്വവസതിയില്‍ കൊല്ലപ്പെട്ട ഖദീജ, ശിവപുരത്ത് ചെങ്കല്‍ തൊഴിലാളിയായ മുത്തു എന്നിവരുടെ കൊലപാതകം സമാന സ്വഭാവമുള്ളതാണ്. ഇവയുടെ എല്ലാം പിന്നില്‍ ഭീകരവാദ സംഘടനകളുടെ സാന്നിധ്യം സംശയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവമായി കണക്കിലെടുക്കാത്തതാണ് ഫാത്തിമയുടെ മരണത്തിനു കാരണം.
ഫാത്തിമയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മണ്ണെണ്ണ ഉള്‍പ്പെടെയുള്ള സാമഗരികളുമായി കരുതിക്കൂട്ടി കൊലപാതക സംഘം എത്തിയത്. താലിബാന് നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ക്ക് തടയിടാന്‍ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: