കൊച്ചി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നഎന്സിപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ തീരുമാനംകൈക്കൊള്ളുന്നതിനായി ചേര്‍ന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ ഭിന്നത.കേന്ദ്രനേതൃത്വം സ്വീകരിക്കുന്ന എതു നിലപാടിനോടും യോജിക്കുമെന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ തോമസ് ചാണ്ടി എംഎല്‍എ ആവര്‍ത്തിക്കുമ്പോള്‍ മതേതരത്തിനെതിരായ ഒരു തീരുമാനവും എന്‍സിപി കേരള ഘടകം സ്വീകരിക്കില്ലെന്ന് പ്രസിഡന്റ് ഉഴവൂര്‍ വിജയന് പറഞ്ഞു. യോഗത്തിനുശേഷം ഇരു നേതാക്കളും പ്രത്യേകമായാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സംസ്ഥാന പാര്‍ട്ടി ഭാരവാഹികളും ജില്ല പ്രസിഡന്റുമാരുമാണ് ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തത്.
ഇരുകൂട്ടരും നിലപാടില്‍ ഉറച്ചു നിന്നതോടെ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു ദേശീയ നേതൃത്വത്തിനു കത്തു നല്കാന് തീരുമാനിച്ചു. ഇതിനു സംസ്ഥാന പ്രസിഡന്റിനെ നേതൃയോഗം ചുമതലപ്പെടുത്തി. എറണാകുളം മാതാ ടൂറിസ്റ്റ് ഹോമില്‍ വൈകുന്നേരം 4.15നു ചേര്‍ന്ന നേതൃയോഗം അംഗങ്ങളുടെ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് വൈകിട്ട് ഏഴോടെയാണ് അവസാനിച്ചത്. ബിജെപിയെ പിന്തുണയ്ക്കുമെന്നാണു ദേശീയ തീരുമാനമെങ്കില്‍ അതിനോടു ചേര്‍ന്നുനില്‍ക്കുമെന്ന നിലപാടുമായാണു തോമസ് ചാണ്ടി യോഗത്തിലെത്തിയത്. എന്നാല്‍, ബിജെപിയെ പിന്തുണയ്ക്കണമെന്നല്ലകേന്ദ്രതീരുമാനം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് യോഗത്തിനു ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, എന്‍സിപി കേരളഘടകം ഇടതുമുന്നണിയില്‍ തുടരുമെന്ന് ഉഴവൂര്‍ വിജയന് പറഞ്ഞു.
എല്‍ഡിഎഫിന്റെ എംഎല്‍എയാണ് തോമസ് ചാണ്ടി. അതുകൊണ്ട് അദ്ദേഹം എല്‍ഡിഎഫില്‍ തുടരുമെന്നാണ് ഉറച്ച പ്രതീക്ഷ. വിഷയം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിച്ചേരാന്‍ സംസ്ഥാന നേതൃയോഗത്തിനു അധികാരമില്ലാത്തതിനാല്‍ വിഷയം സംസ്ഥാന എക്സിക്യൂട്ടീവിലും തുടര്‍ന്ന് ജനറല്‍ ബോഡിയിലും ചര്‍ച്ചയ്ക്കു വയക്കാന്‍ തീരുമാനിച്ചു. മൂന്നു ജിവസത്തിനുള്ളില് എക്സിക്യൂട്ടീവും ജനറല്‍ബോഡിയും ചേരും. എന്നാല്‍ അതിനുമുമ്പുതന്നെ നേതൃയോഗത്തിന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: