മാവേലിക്കര: ബിവറേജസ് ഔട്ട്ലെറ്റില് നിന്നും ‘ജവാന്’ മദ്യം കടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്പ്പന്നമായ ജവാന് റം ആണ് ആവശ്യക്കാര്‍ക്ക് നല്‍കാതെ ഇടനിലക്കാര്‍ മുഖേന മദ്യമാഫിയകള്‍ക്ക് മറിച്ച് നല്‍കുന്നത്. വിദേശ മദ്യ ചില്ലറവില്‍പ്പന ശാലയിലൂടെ നല്കുന്ന വിലകുറഞ്ഞ മദ്യമാണ് ജവാന്. 290 രൂപ വിലയുള്ള ഒരുലിറ്റര്‍ മദ്യം ഇടനിലക്കാര്‍ വഴി ജീവനക്കാര്‍ മറിച്ച് നല്‍കുന്നത് 350 രൂപയ്ക്കാണ്. ഒരു കുപ്പി മദ്യത്തില്‍ അറുപത് രൂപ ലഭിക്കുന്നു. കെയ്സ് കണക്കിനാണ് ഈ മദ്യം മറിച്ച് വില്‍ക്കുന്നത്. യഥാര്‍ത്ഥ തുകയ്ക്ക് ഉടന്‍ തന്നെ ബില്‍ അടിയ്ക്കുന്നതിനാല് പരിശോധന നടത്തിയാലും പിടികൂടാന്‍ സാധിക്കില്ല.
ജവാന് മദ്യം സ്റ്റോക്കുണ്ടെങ്കില് മുന്‍വശത്ത് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ബോര്‍ഡ് സ്ഥാപിക്കാതെ ലോഡ് വന്നാല്‍ നാമമാത്രമായ മദ്യം മാത്രം വിറ്റശേഷം ബാക്കിയുള്ളവ ഗോഡൗണില്‍ സൂക്ഷിക്കുന്നു. ആള്ക്കാര് കുറയുന്ന സമയം നോക്കി മദ്യമാഫിയയുടെ ആള്‍ക്കാരെ വിളിച്ചു വരുത്തി പിന്‍വാതിലിലൂടെ നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.
10 കുപ്പികള്‍ വരെ സീറ്റിനടില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന സ്കൂട്ടറുകളിലാണ് ഇവ കടത്തുന്നത്. അതിനാല്‍ പരിശോധനയിലും പിടികൂടാന്‍ സാധിക്കില്ല. കഴിഞ്ഞ മാസം ഇടപ്പോണില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ജവാന് മദ്യം പിടികൂടിയിരുന്നു. ഇത്തരത്തില്‍ മദ്യം വ്യാപകമായി പുറത്ത് മറിച്ച് നല്‍കുന്നതിന് ചില ഉദ്യോഗസ്ഥരുടെ മൗന സമ്മതമുണ്ടെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: