ആലപ്പുഴ: കുട്ടനാട് പാക്കേജ് നടത്തിപ്പില്‍ വ്യാപക അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അനുവദിച്ച തുക എന്തിന് വേണ്ടിയാണ് ചിലവഴിച്ചതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കര്‍ഷകധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട് പാക്കേജില്‍ നടന്ന കൊള്ളയെപ്പറ്റി ശരിയായ വിവരം ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. ഇല്ലാത്ത വിത്ത് ഉത്പാദന കേന്ദ്രത്തിന്റെ പേരില്‍ കോട്ടയത്തെ ചില കേരള കോണ്‍ഗ്രസുകാരും, കോണ്‍ഗ്രസുകാരും ചേര്‍ന്ന് 9.32 കോടി രൂപയാണ് തട്ടിയെടുത്തത്. കുട്ടനാട് പാക്കേജില്‍ അനുവദിച്ച തുക എങ്ങനെ ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറയണം. പാക്കേജ് മുന്നോട്ട് പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കണം. ഇത്തരത്തില്‍ പണം അനുവദിച്ചാല്‍ ആ പണം എങ്ങനെ ചെലവാക്കിയെന്ന് വ്യക്തമായി പറയാന്‍ തയ്യാറാവണം എന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും ആലപ്പുഴ ജില്ലക്കാരുമായ വി.എസ്. അച്യുതാനന്ദന് പ്രസ്താവന നടത്താത്തത് സ്വന്തം പാര്ട്ടിക്കാര് തന്നെ അഴിമതി പണത്തിന്റെ പങ്കുപറ്റിയത് കൊണ്ടാണെന്നും സുരേന്ദ്രന് ആരോപിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.വി.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന് മുഖ്യപ്രഭാണം നടത്തി. അവസാനിച്ച പാക്കേജ് ഇന്നും തുടരുന്നു എന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രിയും സംഘവും. വികസന സമിതിയുമായി അലയുന്ന ചിലര്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തുന്നത് ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ബിജെപി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാജന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിപി.ആര്. മുരളീധരന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ബാലചന്ദ്രന്, എസ്. ഉണ്ണികൃഷ്ണന്, ടി.കെ. അരവിന്ദാക്ഷന്, എം.ആര്. സജീവ്, എം.വി. ഗോപകുമാര്‍, ജയദേവന്, എല്‍.പി. ജയചന്ദ്രന്, എന്‍. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: