Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഥാപാത്രങ്ങളിലൂടെ ജീവിക്കുന്ന മഹാനടന്‍

Janmabhumi Online by Janmabhumi Online
Oct 17, 2014, 01:14 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കൊട്ടാരക്കര: ശക്തവും, ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്‍കിയ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന മഹാനടന്‍ ഓര്‍മ്മയായിട്ട് 28വര്‍ഷം പിന്നിടുന്നു. 1922 സെപ്തംബര്‍ 11 ന് ജനിച്ച് 1986 ഒക്‌ടോബര്‍ 19 നാണ് ശ്രീധരന്‍ നായര്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്.

സിനിമാലോകം മാത്രമല്ല കലാകേരളം തന്നെയും ഈ നടന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും, അരനാഴികനേരത്തിലെ കുഞ്ഞോനച്ചനും, വേലുതമ്പിയും, കുഞ്ഞാലിമരക്കാരും പഴശ്ശിരാജയും എല്ലാം ഈ മഹാനടനിലൂടെ പുനര്‍ജനിക്കുകയായിരുന്നു. ഇവരൊക്കെയും കേവലം കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല  ശ്രീധരന്‍ നായര്‍ക്ക് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തിനേക്കാളുമേറെ കലയെ സ്‌നേഹിച്ച് പ്രസന്നയില്‍ തുടങ്ങി മിഴിനീര്‍പൂവുകളില്‍  വരെ വില്ലനായും, നായകനായും പ്രേക്ഷകമനസ്സിനെ കീഴടക്കിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

1970 ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്‍ മികച്ച നടനുള്ള അവാര്‍ഡും, 1969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്‌ട്രപതിയുടേ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. അരനാഴികനേരത്തിന്റെ സെറ്റില്‍ നിന്നും വേഷമഴിക്കാതെ വീട്ടിലെത്തിയ ശ്രീധരന്‍നായരെ കണ്ട് മക്കള്‍ പോലും ഒരപ്പൂപ്പന്‍ വീട്ടിലെത്തി എന്ന് പറഞ്ഞത് വേഷത്തോടുള്ള അദ്ദേഹത്തിന്റെ സത്യസന്ധതയ്‌ക്ക് ദൃഷ്ടാന്തമാണ്.

160 ലധികം ചിത്രങ്ങളില്‍ കഥാപാത്രത്തോട് പുര്‍ണ്ണമായും നീതി പുലര്‍ത്തി തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചു. മൈഡിയര്‍ കുട്ടിചാത്തനിലെ മന്ത്രവാദിയെ കുട്ടികള്‍ ഇന്നും ഓര്‍ക്കുന്നത് അതുകൊണ്ടാണ്. ചരിത്ര കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് കൊട്ടാരക്കരയുടെ പ്രത്യേകത. സാങ്കേതിക സംവിധാനങ്ങള്‍ ഏറെ വളര്‍ന്ന കാലത്ത് പുറത്തിറങ്ങിയ പഴശ്ശിരാജയെക്കാള്‍ ശ്രീധരന്‍ നായരുടെ പഴശിരാജ ആളുകള്‍ ഇന്നും ചര്‍ച്ച ചെയ്യുന്നത് അതിനാലാണ്.

ഒരുകാലത്ത് കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാതയിലൂടെ സിനിമാക്കാരുടെ തട്ടകമായ പഴയ മദ്രാസ് നഗരത്തിലേക്കുള്ള യാത്രയില്‍ നടീനടന്മാരുടെ ഒരു ഇടത്താവളമായിരുന്നു കൊട്ടാരക്കര റെയില്‍വേസ്റ്റേഷനു സമീപത്തുള്ള ഇദ്ദേഹത്തിന്റെ വീട്.

പഴയകാല മിക്ക നടീനടന്മാരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഒത്തുകൂടല്‍ ഒരു ഉത്സവാഘോഷം പോലെയായിരുന്നെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അദ്ദേഹം മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നത് ഇന്നും പലരുടേയും സ്മൃതിപഥത്തില്‍ വേദനയായി അവശേഷിക്കുന്നു.

ലൈബ്രറി കൗണ്‍സിലിന്റ വകയായുള്ള ആസ്ഥാന മന്ദിരത്തിന് ശ്രീധരന്‍നായരുടെ പേര് നല്‍കി എന്നത് മാത്രമാണ് സിനിമയിലെ പൗരുഷശബ്ദത്തിന്റ ആകെയുള്ള സ്മാരകം. നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് 2012 ല്‍ രൂപം നല്‍കിയ ശ്രീധരന്‍ നായര്‍ ഫൗണ്ടേഷന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യപടിയായി സിനിമ, നാടക, കഥകളി രംഗത്തുള്ളവരെ അനുസ്മരണ ദിനത്തില്‍ ആദരിക്കുന്ന ചടങ്ങ് നടത്തിയിരുന്നു.

ഇത്തവണ മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ,തലവടി അരവിന്ദന്‍, കൈനകരി തങ്കരാജ് എന്നിവരെയാണ് ആദരിക്കുന്നത്. പുതുതലമുറക്കായി ഈ  രംഗങ്ങളില്‍ അഭിനയ കളരി പോലെയുള്ള വലിയ പദ്ധതികള്‍ അണിയറയില്‍ രൂപം നല്‍കി വരികയാണ്.

നിരവധി ചലചിത്ര പ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റ പാതയിലൂടെ സഞ്ചരിക്കുന്നത്. മകന്‍ സായികുമാര്‍, മകള്‍ ശോഭാമോഹന്‍, വിനുമോഹന്‍, വിദ്യാ വിനു, അനുമോഹന്‍, ബീനയുടെ മകള്‍ കല്യാണി എന്നിവരാണ്.

അദ്ദേഹത്തിന്റെ ഭാര്യയായ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ മകള്‍ക്കും മരുമകന്‍ അഡ്വ: കൃഷ്ണകുമാറിനും ഒപ്പമാണ് താമസം.

ഒരാണും ഏഴുപെണ്ണും ഉള്‍പ്പെട്ട എട്ട് മക്കളായിരുന്നു ഇവര്‍ക്ക്. 1986 ഒക്‌ടോബര്‍ 19 ന് ഓര്‍മ്മയായ ശ്രീധരന്‍ നായര്‍ക്ക് ഇനിയെങ്കിലും കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കും എന്ന് പ്രത്യാശിക്കാം.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

Kerala

മുല്ലപ്പെരിയാറില്‍ ജല നിരപ്പുയരുന്നു, പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Kerala

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Entertainment

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies