ന്യുദല്‍ഹി :ഹുദ് ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രാ പ്രദേശിലെ തീരദേശ മേഖലകളിലെ സ്ഥിതി ഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിശാഖപട്ടണത്ത് സന്ദര്‍ശനം നടത്തും. ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളും സ്ഥലത്തെ സ്ഥിതിഗതികളും പ്രധാനമന്ത്രി നിരീക്ഷിക്കും.
ചുഴലിക്കാറ്റ് വീശിയടിച്ച ഞായറാഴ്ച തന്നെ മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. കനത്ത നാശനഷ്ടങ്ങളുണ്ടായ വിശാഖപട്ടണം വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. റണ്‍വേയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ ഇതുവരെ ഒന്‍പത് മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചുഴലിക്കാറ്റെത്തുന്നതിന് മുന്നോടിയായി ആന്ധ്രാ- ഒഡീഷാ തീരദേശ ഭാഗങ്ങളില്‍ നിന്ന് നാല് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇത് മരണസംഖ്യ ഗണ്യമായി കുറയ്ക്കാനായി. തിങ്കളാഴ്ച രാവിലെ വിശാഖപട്ടണത്ത് മഴ കുറവായിരുന്നു. കാറ്റിന്റെ വേഗതയും കുറഞ്ഞ് സാധാരണ നിലയിലായി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചുഴലിക്കാറ്റ് താണ്ഡവമാടിയ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഛത്തീസ്ഗഡ്, മദ്ധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: