ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ക്കന്‍ കശ്മീരില്‍ അവന്തിപൂര്‍ ജില്ലയിലെ ചര്സൂ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിനിടെയാണ് ഭീകരുടെ ഒളിസങ്കേതം കണ്ടെത്തിയതും ആക്രമണം ഉണ്ടായതും. വധിക്കപ്പെട്ടവരിലൊരാള് ഹിസ്ബുള്‍ മുജാഹിദിന്റെ മുതിര്‍ന്ന കമാന്‍ഡറാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ, ഇന്നലെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. പാക്ക് സൈന്യം പ്രകോപനമൊന്നുമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ ആറു സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: