ന്യൂദല്‍ഹി: യുവജനങ്ങളുടെ നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിപാടിയായ പുനര്‍ജാഗരണ്‍ ഇന്ന് തുടങ്ങും. നൈപുണ്യ വികസന, യുവജനകാര്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുക.
രാഷ്ട്ര വികസനത്തില്‍ യുവശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. തെക്ക് കന്യാകുമാരി, വടക്ക് ജമ്മുവിലെ ലേ, കാശ്മീര്‍, പടിഞ്ഞാറ ഗുജറാത്തിലെ ഓഖ, വടക്കു കിഴക്കന്‍ മേഖലയായ അരുണാചല്‍ എന്നിവിടങ്ങളിലാണ് പരിപാടി ഇന്ന് തുടങ്ങുക. ഭാരതത്തിന്റെ നാലു ദിക്കുകളിലും നിന്ന് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനുള്ള ദൗത്യം തുടങ്ങുകയെന്നാണ് സങ്കല്പം. പദ്ധതി 2015 സപ്തംബര്‍ 25ന് യുപിയിലെ മഥുരയില്‍ സമാപിക്കും.
നൈപുണ്യവികസനം, ബോധവല്‍ക്കരണം, പ്രധാനവിഷയങ്ങളില്‍ യുവാക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക, അവരില്‍ ദേശീയ ബോധം വളര്‍ത്തുക, കൂടുതല്‍ അധികാരം അവരിലേക്ക് എത്തിക്കുക, ഇന്ന് ആരംഭിക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയും പ്രധാനമന്ത്രി ജന്‍ധന്‍ യോജനയും വന്വിജയമക്കാന് യുശക്തിയുടെ സേവനവും സഹായവും ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.ഇന്ന് ഉദ്ഘാടനങ്ങളോടനുബന്ധിച്ച് റാലികളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: