ബംഗളൂരു: അനധികൃത സ്വത്ത് കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ ഇനിയുള്ള ആറു ദിവസം ജയ ജയിലില്‍ തന്നെ കഴിയേണ്ടിവരും.
കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജയലളിത ഉള്‍പ്പെടെ നാല് പേരുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചത്. എന്നാല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നത് കോടതിയുടെ പതിവ് ബെഞ്ചായിരിക്കും.
കേസ് പെട്ടെന്ന് തീര്‍പ്പാക്കണമെന്ന ജയയുടെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് ആറാം തീയതി പരിഗണിക്കാനിരുന്ന ഹര്‍ജി ഇന്നലെ പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: