ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരിലെ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
. നേരത്തെ ഒക്ടോബര്‍ ആറിന് മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് എഐഎഡിഎംകെ നല്കിയ
ഹര്‍ജി പരിഗണിച്ചാണ് ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.
രാവിലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന് ജാമ്യാപേക്ഷ നീട്ടാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂട്ടറുടെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ബുധനാഴ്ച രാവിലെ 10.30ന് ജാമ്യാപേക്ഷ പരിഗണിക്കും.
മുതിര്‍ന്ന അഭിഭാഷകനായ രാം ജേഠ്മലാനിയുടെ കീഴില്‍ തമിഴ്നാട്ടില്‍ നിന്ന് അഭിഭാഷകരുടെ വന്‍സംഘം തന്നെ കോടതിയിലെത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി ‘സ്റ്റേ’ ചെയ്യണമെന്നാവശ്യപ്പെട്ട് പുനഃപരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളായ ശശികല നടരാജന്, ഇളവരശി, സുധാകരന് എന്നിവര്‍ക്കുവേണ്ടിയും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ്.
1991’96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ, 66.65 കോടി രൂപ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റാക്കാരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയലളിത ജയിലിലായത്. നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ജയയ്ക്ക് ലഭിച്ചത്. കൂട്ടുപ്രതികള്‍ക്ക് നാലു വര്‍ഷം വീതം തടവും പത്തു കോടി രൂപ പിഴയും പ്രത്യേക കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: