ബംഗളൂരു: ഭാരതത്തിന്റെ ചൊവ്വ ഉപഗ്രഹത്തിന് മുന്‍പേ നാസയുടെ ഉപഗ്രഹം മാവന് ചൊവ്വയ്ക്ക് അരുകില്‍ എത്തും. മാവന് ഇന്നാണ് ചുവപ്പ് ഗ്രഹത്തിന് സമീപം കടന്നെത്തുക.24ന് മംഗള്‍യാനും.
ചൊവ്വയില്‍ മിഥൈന്‍ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് മംഗള്‍യാനിന്റെ പ്രധാന ദൗത്യങ്ങളില്‍ ഒന്ന്. മിഥൈന്‍ ജീവന്റെ തുടിപ്പിന്റെ സൂചകമാണ്.ഉപഗ്രഹത്തില്‍ മിഥൈന്‍ സെന്‍സറുകളുണ്ട്.ഇവ മിഥൈന്റെ സാന്നിധ്യം മണത്തറിയും. മുന്‍പ് അമേരിക്കയുടെ ക്യൂറിയോസിറ്റി ചൊവ്വയില്‍ മിഥൈനുണ്ടെന്ന് കണ്ടെത്തിയെങ്കിലും അതിന്റെ വ്യാപ്തി അളന്നിട്ടില്ല. മംഗള്യാന് അതിന്റെ വ്യാപ്തി കൃത്യമായി അളക്കും.
ഭൂമിയുടെ പരിണാമം പോലെയാണ് ചൊവ്വയുടേയും. അതിനാല്‍ ചൊവ്വയും മനുഷ്യവാസ യോഗ്യമായിരിക്കാം എന്നാണ് നാസയുടെ പക്ഷം. ഇവിടെ ജീവനുള്ള സാഹചര്യങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നു. അതിനാല്‍ ഒരിക്കല്‍ ഇവിടെ ജീവന്റെ തുടിപ്പും ഉണ്ടായിരുന്നിരിക്കാം.
ചൊവ്വയുടെ ഉപരിതലവും 80,000കിലോമീറ്റര്‍ വരെയുള്ള അന്തരീക്ഷവും നിരീക്ഷിക്കാനുള്ള അഞ്ച് ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്. എല്ലാം കൂടി പതിനഞ്ച് കിലോ വരും. കളര്‍ കാമറ, ഉപരിതല ഘടന പഠിക്കാനുള്ള ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍. മിഥൈന്‍ സെന്‍സറുകള്‍, അന്തരീക്ഷ ഘടകങ്ങള്‍ പഠിക്കാനുള്ള എനോസ്ഫ റിക് ന്യൂട്രല്‍ അനലൈസര്‍, ആല്ഫാഫോട്ടോമീറ്റര് എന്നിവയാണിവ. അന്തരീക്ഷത്തിലെ ഡ്യൂറ്റീറിയം, ഹൈഡ്രജന്‍ എന്നിവയുടെ അളവ് കണ്ടെത്താനാണ് ആല്‍ഫാ ഫോട്ടോമീറ്റര്‍. ഉപരിതലത്തിലുള്ള സകല വസ്തുക്കളുടേയും ഫോട്ടോയെടുക്കാനുള്ളതാണ് കളര്‍ കാമറ.
ഭൂമിയുടെ അന്തരീക്ഷത്തില്‍ നൈട്രജനാണ് കൂടുതല്‍, 77 ശതമാനം. എന്നാല്‍ ചൊവ്വയില്‍ കാര്‍ബണ്‍ ഡയോക്സൈഡാണ് കൂടുതല്‍, 95.32 ശതമാനം.ഭൂമിയില്‍ 21 ശതമാനം ഓക്സിജനുണ്ട്. ചൊവ്വയില്‍ 0.13 ശതമാനമേയുള്ളൂ. ഹാവായിയിലുള്ള മൗണ ലോയാണ് ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം. ചൊവ്വയിലുമുണ്ട്, ഒളിമ്പസ്. ഭൂമിയില്‍ 24 മണിക്കൂറാണ് ഒരു ദിവസം. ചൊവ്വയില്‍ 24 മണിക്കൂറും 37 മിനിറ്റും. ഒരുവര്‍ഷം ഭൂമിയില്‍ 365 ദിവസം. ചൊവ്വയില്‍ 687 ദിവസം. ഭൂമിയുടെ ധ്രുവങ്ങളില്‍ വെള്ളവും ഐസുമാണെങ്കില് ചൊവ്വയുടെ ധ്രുവങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഐസും വെള്ളം കൊണ്ടുള്ള ഐസുമാണ്. 14 ഡിഗ്രിയാണ് ഭൂമിയുടെ ഉപരിതലത്തിലെ ശരാശരി ചൂട്. ചൊവ്വയില്‍ ഇത് മൈനസ് 63 ഡിഗ്രിയാണ്. ഭൂമി 23.45 ഡിഗ്രി ചരിഞ്ഞാണ് നില കൊള്ളുന്നതെങ്കില്‍ ചൊവ്വയുടെ ചരിവ് 25 ഡിഗ്രിയാണ്. ഭൂമിക്ക് ഒരു ഉപഗ്രഹം, ചന്ദ്രന്. ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹം, ഫോബോസ്,ഡൈമോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: