ന്യൂദല്‍ഹി: ഐഎസുമായി ബന്ധമുള്ള ഭീകരസംഘടന രാജ്യത്ത് ആക്രമണങ്ങള്‍ നടത്തുമെന്ന് ഭീഷണിയുമായി രംഗത്ത്. ബട്ലഹൗസില് കൊല്ലപ്പെട്ട തങ്ങളുടെ രക്ഷസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നാണ് ഭീഷണി. അന്‍സാര്‍ ഉല് തൗഹിദ് ഫി ബിലാദ് അല്‍ഹിന്ദ് എന്ന ഭീകരസംഘടനഇതിനു പിന്നില്‍.
ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഹിന്ദി, ഉര്‍ദു, തമിഴ് ഭാഷകളിലുള്ള വീഡിയോ പുറത്തുവിട്ട സംഘടനയാണിതെന്നതിനാല് ഭീഷണി ഗൗരവമായെടുത്ത് അന്വേഷണം നടന്നുവരുന്നു.ഇറാഖിലും സിറിയയിലും രൂക്ഷമായ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഐഎസുമായി അടുത്തബന്ധമുള്ള സംഘടനയാണ് അന്‍സാര്‍ ഉല് തൗഹിദ് ഫി ബിലാദ് അല്‍ഹിന്ദ് എന്നും കണ്ടെത്തിയിട്ടുണ്ട്.
ദല്‍ഹിയിലെ ബട്ല ഹൗസില്‍ നടന്ന പോലീസ് വെടിവെയ്പ്പില്‍ ഭീകരര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് പ്രചാരണം നടത്തിയവര്‍ ഭീകരസംഘടന ഇതിന്റെ പിതൃത്വം ഏറ്റെടുത്തുവന്നതോടെ അങ്കലാപ്പിലാണ്. ട്വിറ്റര്‍ സന്ദേശങ്ങളുടെ ഉറവിടം തേടി അന്വേഷണ സംഘങ്ങള്‍ മുന്നോട്ടുനീങ്ങുകയാണ്.
ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയില്‍ത്തന്നെയാണ് ഈ സന്ദേശവും. അതിനാല്‍ത്തന്നെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ കീഴിലുള്ള സംഘടനയാണോ ഇതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. റിയാസ്, ഇക്ബാല്‍ ഭട്കല് എന്നിവരില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് പാക്-അഫ്ഗാന് അതിര്‍ത്തി മേഖലകളിലേക്ക് പോയ സംഘമാണോ ഇതെന്നും സന്ദേഹമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: